ന്യൂഡൽഹി : ശുദ്ധസസ്യാഹാരിയാണ് താനെന്ന് പറഞ്ഞ ഇൻഫോസിസ് ഫൗണ്ടേഷന്റെ മുൻ ചെയർപേഴ്‌സണും എഴുത്തുകാരിയുമായ സുധാ മൂർത്തിയ്‌ക്കെതിരെ ഇടത്- ജിഹാദി സംഘങ്ങൾ . ‘ഖാനെ മേ ക്യാ ഹേ?’ ഷോയുടെ എപ്പിസോഡുകളിലൊന്നിലാണ് വെജിറ്റേറിയൻ ഭക്ഷണത്തോടുള്ള തന്റെ ഇഷ്ടത്തെയും പാചക ശീലങ്ങളെയും കുറിച്ച് സുധാ മൂർത്തി. തുറന്ന് പറഞ്ഞത് . സസ്യാഹാരി എന്ന നിലയിൽ, തന്റെ ഏറ്റവും വലിയ ആശങ്കകളിലൊന്ന് സസ്യാഹാരത്തിനും നോൺ-വെജിറ്റേറിയൻ ഭക്ഷണത്തിനും ഒരേ സ്പൂൺ ഉപയോഗിക്കുന്നുവെന്നതാണെന്നും ആർ പറഞ്ഞു.
“ ഞാൻ ഒരു ശുദ്ധ സസ്യാഹാരിയാണ്, ഞാൻ മുട്ടയും വെളുത്തുള്ളിയും പോലും കഴിക്കാറില്ല. വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ രണ്ടിനും ഒരേ സ്പൂൺ ഉപയോഗിച്ചേക്കാം എന്നതാണ് എനിക്ക് പേടി. അത് മനസ്സിനെ വല്ലാതെ ഭാരപ്പെടുത്തുന്നു! അതുകൊണ്ട് ഞങ്ങൾ പുറത്തു പോകുമ്പോഴെല്ലാം ഞാൻ വെജിറ്റേറിയൻ റെസ്റ്റോറന്റുകൾ മാത്രം തിരയുന്നു. അല്ലെങ്കിൽ, ഞാൻ ഒരു ബാഗ് നിറയെ ഭക്ഷണ സാധനങ്ങൾ കൊണ്ടുപോകുന്നു. ഞാൻ റെഡി ടു ഈറ്റ് ഭക്ഷണ സാധനങ്ങൾ കൊണ്ടുപോകാറുണ്ട്“ സുധാമൂർത്തി പറഞ്ഞു.
ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന ഒരു “ചെറിയ അടുക്കള ബാഗ് “ തന്റെ പക്കലുണ്ടെന്നും സുധ മൂർത്തി പറഞ്ഞു. മുൻപ് തന്റെ മുത്തശ്ശി ഇത് ചെയ്യുമ്പോൾ താൻ കളിയാക്കാറുണ്ടായിരുന്നുവെന്നും ഇപ്പോൾ താനും അത് തന്നെയാണ് ചെയ്യുന്നതെന്നും സുധാമൂർത്തി പറഞ്ഞു.
അഭിമുഖം പുറത്ത് വന്നതിനു പിന്നാലെ സുധാ മൂർത്തിയെ ‘ജാതിവാദി’ എന്ന് ഇടത്-ജിഹാദി സംഘങ്ങൾ ബ്രാൻഡ് ചെയ്തു. ‘ സുധാ മൂർത്തിയും ഭർത്താവ് നാരായണമൂർത്തിയും സംസാരിക്കുമ്പോൾ കൂടുതൽ വിചിത്രവും ജാതീയവുമാണെന്ന് തോന്നുന്നുവെന്നാണ് ചിലരുടെ വാദം ‘ .ശുദ്ധ സസ്യാഹാരികൾ മാംസാഹാരികളെ താഴ്ന്നവരായാണ് കണക്കാക്കുന്നതെന്ന് ചിലർ പറയുന്നു. ബ്രാഹ്മണ്യത്തിന്റെ മേൽകോയ്മ പ്രകടമാക്കാനാണ് സുധാമൂർത്തി ശ്രമിക്കുന്നതെന്നാണ് ചിലർ പറയുന്നത് . അതേസമയം ഹലാൽ ഭക്ഷണത്തെ പിന്തുണയ്‌ക്കുന്നവരാണ് ഇത്തരത്തിൽ സുധാമൂർത്തിയുടെ ഭക്ഷണശീലങ്ങളെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നതിൽ ഏറെയും .
Comments