കോഴിക്കോട് : ഏകീകൃത സിവിൽ കോഡിനെ സ്വാഗതം ചെയ്ത് ഖുറാൻ സുന്നത്ത് സൊസൈറ്റി. അറേബ്യൻ സമൂഹത്തിൽ നിലനിന്നിരുന്ന ദുരാചാരങ്ങളാണ് ശരിഅത്തിന്റെ പേരിൽ അടിച്ചേൽപ്പിക്കാൽ ശ്രമിക്കുന്നത്. ഏകീകൃത സിവിൽകോഡിനെ എതിർക്കുന്നത് ശരിഅത്ത് നിയമങ്ങളെ അടിച്ചേൽക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാമെന്ന് ഖുറാൻ സുന്നത്ത് സൊസൈറ്റി പ്രസിഡന്റ് ഡോ. അബ്ദുൾ ജലീൽ പറഞ്ഞു.
ലോകത്തെ മിക്ക മുസ്ലീം രാജ്യങ്ങളും ശരിഅത്ത് അടിസ്ഥാനമാക്കിയ വ്യക്തി നിയമത്തെ ഉപേക്ഷിക്കുകയോ കാലാനുശ്രതമായി മാറ്റം വരുത്തുകയോ ചെയ്തിട്ടിട്ടുണ്ട്. രാജ്യത്ത് നിലവിലുള്ള മുസ്ലീം വ്യക്തി നിയമം മനുഷ്യത്വത്തെ ചോദ്യം ചെയ്യുന്നതാണ്. ഇതിന് സമഗ്രമായ പൊളിച്ചെഴുത്ത് അനിവാര്യമാണ്. മുസ്ലീം വ്യക്തി നിയമം അളാഹുവിന്റെ നിയമമാണെന്ന ഇസ്ലാമിക പുരോഹിതരുടെ വാദം ഖുറാനെ അപമാനിക്കുന്നതിന് തുല്യമാണെന്നും അബ്ദുൾ ജലീൽ പറഞ്ഞു. ഏകീകൃത സിവിൽ കോഡിനെ തളളിപ്പറയുന്ന സിപിഎം നിലപാട് ഇംഎംഎസിനെ തള്ളിപ്പറയുന്നതിന് സമാനമാണ്. പ്രീണന രാഷ്ട്രീയമാണ് സിപിഎം കൈക്കൊണ്ടിരിക്കുന്നത്, ഖുറാൻ സുന്നത്ത് സൊസൈറ്റി പ്രസിഡന്റ് കൂട്ടിച്ചേർത്തു.
1970 കളിൽ തന്നെ ഖുറാൻ സുന്നത്ത് സൊസൈറ്റി സ്ഥാപകനായ ചേകന്നൂർ മൗലവി ശരിഅത്തിന്റെ പൊളിച്ചെഴുത്ത് അവശ്യപ്പെട്ടിരുന്നു. മദ്രസകളിൽ തെറ്റായ മതപഠനമാണ് നടക്കുന്നത്. അറേബ്യൻ സമൂഹത്തിൽ നിലനിന്നിരുന്ന പ്രകൃത നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതിന് അദ്ദേഹം എതിരായിരുന്നു. ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളിയും അഞ്ച് നേരം നിസ്കാരവും അനിഇസ്ലാമികമെന്ന നിലപാടാണ് ചേകന്നൂർ മൗലവി സ്വീകരിച്ചത്.
Comments