അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. ഹൃദയഭേദകമായ ഈ വാർത്തയുണ്ടാക്കിയ വേദന ഒരിക്കലും വാക്കുകളിൽ വിവരിക്കാൻ കഴിയില്ല. കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു. നമ്മൾ അറിയാത്ത സമയത്ത്, നമ്മെ ചുറ്റിപ്പറ്റി ആരാണുള്ളതെന്ന് നമ്മൾ അറിയണ്ടേ സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ കുട്ടികളെ എങ്ങനെ സുരക്ഷിതമായി സംരക്ഷിക്കും? – ഉണ്ണി മുകുന്ദൻ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു.
ആലുവ മാർക്കറ്റിന് പരിസരത്ത് നിന്നാണ് അഞ്ചുവയസുകാരി പെൺകുട്ടിയുടെ
മൃതദേഹം കണ്ടെത്തിയത്. ചാക്കിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം. 22 മണിക്കൂർ നീണ്ട തിരിച്ചലിനൊടുവിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പെരിയാറിന്റെ തീരത്ത് ചെളി നിറഞ്ഞ സ്ഥലത്ത് നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മാലിന്യം തള്ളുന്ന ഇടമായതിനാൽ തന്നെ ആളുകൾ ആരും തന്നെ പ്രദേശത്തേക്ക് വരാറില്ലെന്ന് നാട്ടുകാർ പറഞ്ഞു. ചാക്കിൽ നിന്ന് കൈ പുറത്തേക്ക് കിടക്കുന്നത് കണ്ടാണ് ആളുകൾ മൃതദേഹം തിരിച്ചറിഞ്ഞത്. തുടർന്ന് ആലുവ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
സംഭവത്തിൽ അഫ്‌സാക്ക് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൽ കുഞ്ഞുമായി മാർക്കറ്റിലേക്ക് പോകുന്നത് കണ്ടവരുണ്ട്. ഇയാൾക്കൊപ്പം മറ്റ് രണ്ട് പേരും ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ വ്യക്തമാക്കി. കുഞ്ഞിനെ കൊന്നുതള്ളാൻ കാരണമെന്താണെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
Comments