ന്യൂഡൽഹി: മണിപ്പൂരിൽ പെൺകുട്ടികളെ നഗ്നരാക്കി നടത്തിയ കേസ് സിബിഐ ഏറ്റെടുത്തു. കേസ് ആദ്യം സംസ്ഥാന പോലീസ് അന്വേഷിച്ചെങ്കിലും പിന്നീട് സിബിഐക്ക് വിടാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. ‘സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളോട് തങ്ങൾക്ക് യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് വിഷയത്തിൽ സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. കേസ് ഫയൽ ചെയ്ത് ആറ് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതിയിൽ നിന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇപ്പോഴത്തേത് പോലെയുള്ള കുറ്റകൃത്യങ്ങൾ അത്യന്തം ഹീനമാണെന്നും അതിനെ അർഹിക്കുന്ന ഗൗരവത്തോടെയാണ് കാണുന്നത്. നീതി നടപ്പാക്കുന്നത് വഴി രാജ്യത്തുടനീളമുള്ള സ്ത്രീകൾക്ക് എതിരെയുള്ള കുറ്റകൃത്യങ്ങളെ അത് പ്രതിരോധിക്കും. സത്യവാങ്മൂലത്തിൽ പറയുന്നു.
മണിപ്പൂരിലെ അക്രമം, ആയുധങ്ങൾ കൊള്ളയടിക്കൽ എന്നിവയുമായി ബന്ധപ്പെട്ട മറ്റ് ആറ് കേസുകൾ സിബിഐയുടെ പ്രത്യേക അന്വേഷണ സംഘം നിലവിൽ അന്വേഷിക്കുന്നുണ്ട്. മണിപ്പൂർ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നും ഇരകളുടേയും കുടുംബാംഗങ്ങളുടേയും സാക്ഷികളുടേയും മൊഴിയെടുക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Comments