ഭുവനേശ്വർ: ബലാത്സംഗക്കേസിലെ പ്രതിയെ അടിച്ചു കൊലപ്പെടുത്തി അതിജീവിതയുടെ വീട്ടുകാർ. ഒഡീഷയിലെ കാണ്ഡമൽ ജില്ലയിലാണ് സംഭവം. അതിജീവിതയുടെ അച്ഛനും അമ്മാവനും ചേർന്നാണ് 35-കാരനായ പ്രതിയെ അടിച്ചു കൊലപ്പെടുത്തിയത്. ശേഷം ഇരുവരും പോലീസ് സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങി.
കൊല്ലപ്പെട്ട യുവാവ് ഛത്തീസ്ഗഢുകാരനാണ്. ഇയാൾ കാണ്ഡമലിലെ കെട്ടിട നിർമ്മാണ തൊഴിലാളിയാണ്. കഴിഞ്ഞ ശനിയാഴ്ച ഇയാൾ ഉച്ചയ്‌ക്ക് വീടിന് പുറത്ത് ഇരിക്കുകയായിരുന്ന പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി.തുടർന്ന് വിവരമറിഞ്ഞെത്തിയ അതിജീവിതയുടെ അച്ഛനും അമ്മാവനും ചേർന്ന് പ്രതിയെ അടിച്ചു കൊലപ്പെടുത്തി. വടികൊണ്ട് അടിച്ചായിരുന്നു കൊലപാതകം.
യുവാവിനെ കൊലപ്പെടുത്തിയ ശേഷം അതിജീവിതയുടെ അച്ഛനും അമ്മാവനും സ്റ്റേഷനിലെത്തി കീഴടങ്ങി. നിലവിൽ അതിജീവിത ആശുപത്രിയിൽ ചികിത്സയിലാണ്. യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചുവെന്ന് കാണ്ഡമൽ പോലീസ് അറിയിച്ചു.
Comments