എറണാകുളം: ആലുവയിൽ അരുകൊല ചെയ്യപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് കൈത്താങ്ങുമായി നടൻ സുരേഷ് ഗോപി. കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
അതിക്രൂരമായ കൊലചെയ്യപ്പെട്ട കുഞ്ഞിന്റെ മരണം ഞെട്ടലോടെയാണ് ലോകം അറിഞ്ഞത്. സാക്ഷര കേരളത്തിലാണ് ഇത്തരമൊരു ക്രൂരകൃത്യം നടന്നതെന്ന വസ്തുത അംഗീകരിക്കാൻ പോലും കഴിയുന്നില്ലെന്നാണ് പലരും പ്രതികരിച്ചത്. നടന്മാരായ ഉണ്ണി മുകുന്ദൻ, ഹരീഷ് പേരാടി, വിവേക് ഗോപൻ, അഖിൽ മാരാർ, കൃഷ്ണകുമാർ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ എന്നിവർ മാത്രമാണ് സംഭവത്തിൽ പ്രതികരണവുമായെത്തിയത്. സർക്കാരിന്റെ ഭാഗത്ത് നിന്ന് പ്രതിനിധികളോ മന്ത്രിമാരോ വിലാപയാത്രയിൽ പങ്കെടുക്കാതിരുന്നതും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
ഏറെ പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കുമൊടുവിൽ, വളരെ വൈകിയാണ് ആരോഗ്യമന്ത്രി വീണാ ജോർജും ജില്ലാ കളക്ടറും കുട്ടിയുടെ വീട് സന്ദർശിക്കാൻ തയ്യാറായത്. ഇതിന് പിന്നാലെ സർക്കാർ അടിയന്തരമായി ഒരു ലക്ഷം അനുവദിക്കുകയും ചെയ്തിരുന്നു. ലൈംഗികാകതിക്രമങ്ങൾ നേരിടുന്ന സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും കുടുംബത്തിന് നൽകുന്ന ആശ്വാസനിധിയിൽ നിന്നാണ് തുക അനുവദിച്ചത്. സംഭവത്തിൽ ഇതുവരെയും മുഖ്യമന്ത്രി പ്രതികരിക്കുകയോ അനുശോചനമറിയിക്കാത്തതോ വൻ പ്രതിഷേധങ്ങൾക്കാണ് വഴിയൊരുക്കുന്നത്.
Comments