തിരുവനന്തപുരം: സ്പീക്കർ ഷംസീറിന്റെ ഗണപതി വിരുദ്ധ പരാമർശത്തിൽ പ്രതിഷേധം ശക്തമാക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. വൈകിട്ട് ചേരുന്ന കോർ കമ്മിറ്റിയിൽ വിഷയം ചർച്ച ചെയ്യുമെന്നും എല്ലാ വിഭാഗം ജനങ്ങളെയും പ്രതിഷേധത്തിൽ അണിനിരത്തുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. സംഭവത്തിൽ ജനം ടിവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ഹൈന്ദവ വിശ്വാസങ്ങളെ അധിഷേപിച്ച ഷംസീറിന്റെ പരമാർശം ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണ്. ഈ വെല്ലുവിളിയെ നേരിടാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം. ഹിന്ദുക്കളെ ആക്ഷേപിച്ചാൽ തിരെഞ്ഞെടുപ്പിൽ നഷ്ടമുണ്ടാകില്ലെന്നാണ് സിപിഎം കരുതുന്നത്. ഷംസീർ മുസ്ലിം സമുദായത്തിലെ ശാസ്ത്രീയത തിരയുന്നില്ല. സിപിഎമ്മിന് ധൈര്യം പകരുന്നത് ഇസ്ലാമിക ഫണ്ടമെന്റലിസ്റ്റുകളാണ്. ഷംസീറിനെ കൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ പറയിക്കുന്നത് കൃത്യമായ ആസൂത്രണത്തോടെയാണെന്നുള്ള കാര്യത്തിൽ സംശയമില്ല’ അദ്ദേഹം ചൂണ്ടിക്കാട്ടി.
‘വിശ്വാസ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവന്നിരിക്കുന്നത്. ഷംസീറിനെ കൊണ്ട് മാപ്പ് പറയിക്കുന്നത് വരെ ശക്തമായ പ്രതിരോധിക്കും. ക്ഷേത്രങ്ങളിൽ പോയ ശേഷം സ്‌കൂളുകളിൽ പോകുന്നവരാണ് പല ഹിന്ദു വിദ്യാർത്ഥികളും. ഹിന്ദു വിശ്വാസങ്ങളെ കളിയാക്കുന്ന സ്ഥിതിയാണ് വന്നിരിക്കുന്നത്. ഏകദൈവ വിശ്വാസത്തെ തള്ളിപ്പറയില്ലെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. ഇതാണ് പച്ചയായ വർഗീയത. ഒരു രാഷ്‌ട്രീയ പാർട്ടി ചെയ്യാൻ പാടില്ലാത്ത തരംതാണ പ്രവർത്തനമാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടായത്’
‘വർഗീയ എലമെന്റുകളുമായി ഇവർക്കൊക്കെ ബന്ധമുണ്ട്. പോപ്പുലർ ഫ്രണ്ടിന്റെ പരിശീലന കേന്ദ്രങ്ങൾ പ്രവർത്തിച്ചത് തന്നെ കേരള പോലീസിന്റെ സഹായത്തോടെയാണ്. സംസ്ഥാന സർക്കാർ സ്വീകരിച്ചത് പിഎഫ്എയെ സഹായിക്കുന്ന നിലപാടായിരുന്നു. ഇത്തരം ശക്തികളുമായി ഷംസീറിന് ബന്ധമുണ്ടോ എന്ന കാര്യം പരിശോധിക്കണം’ കെ. സുരേന്ദ്രൻ വ്യക്തമാക്കി.
Comments