കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ ഇൻജക്ഷൻ നൽകിയതിനെ തുടർന്ന് 11 രോഗികൾക്ക് പാർശ്വഫലം ഉണ്ടായ സംഭവത്തിൽ ആശുപത്രി ജീവനക്കാർക്കെതിരെ നടപടി. രണ്ട് ആശുപത്രി ജീവനക്കാർക്കെതിരെയാണ് നടപടി സ്വകരിച്ചിരിക്കുന്നത്. സംഭവത്തിൽ നഴ്‌സിംഗ് ഓഫീസറെയും ഗ്രേഡ്-2 അറ്റൻഡറെയുമാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.
കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസറുടെ അന്വേഷണത്തെ തുടർന്നാണ് സസ്‌പെൻഷൻ നടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവത്തിന് ശേഷം ആരോഗ്യമന്ത്രി വീണ ജോർജ് അന്വേഷണം നടത്തുന്നതിന് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു.
ഇന്നലെ രാത്രി 10 മണിയോടെയാണു സംഭവം. ശിശുരോഗവിഭാഗം അടക്കമുള്ള വാർഡുകളിൽ ചികിത്സയിലുണ്ടായിരുന്നവർക്കാണ് കുത്തിവയ്പ്പിന് ശേഷം അസ്വസ്ഥത അനുഭവപ്പെട്ടത്. ഇവരിൽ മൂന്ന് കുട്ടികളെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും എട്ട് പേരെ പുനലൂർ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്കുംമാറ്റുകയുമായിരുന്നു. മരുന്ന് മാറിയതാണെന്ന അഭ്യൂഹം പരന്നതോടെ ആശുപത്രിയിലുണ്ടായിരുന്ന രോഗികളും കൂട്ടിരിപ്പുകാരും ബഹളം വെച്ചു.
Comments