വാരണാസി ; ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ) ജ്ഞാൻവാപി സമുച്ചയത്തിൽ മൂന്നാം ദിവസത്തെ സർവ്വേയും പൂർത്തിയാക്കി. അതേസമയം സർവ്വേയെക്കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചെന്നും , സർവ്വേയിൽ പങ്കെടുക്കില്ലെന്നും ആരോപിച്ച് മുസ്ലീം വിഭാഗം രംഗത്തെത്തി . ക്ഷേത്രതൂണുകളിലും , ചുമരുകളിലും ത്രിശൂലം അടക്കമുള്ള ചിഹ്നങ്ങൾ കണ്ടെത്തിയതാണ് മസ്ജിദ് വിഭാഗത്തെ പ്രകോപിപ്പിച്ചിരിക്കുന്നത് .
നിർമ്മാണ പ്രവർത്തനങ്ങളിൽ ത്രിശൂലമോ ഹിന്ദു ചിഹ്നങ്ങളോ കലർത്തുന്നത് ഔറംഗസേബിന്റെ മതേതരത്വത്തിന്റെ ലക്ഷണമാണെന്നാണ് ജ്ഞാൻവാപിയുടെ ജനറൽ സെക്രട്ടറിയും ചീഫ് ഇമാം മുഫ്തി അബ്ദുൾ ബത്തീൻ നൊമാനി പറഞ്ഞത് .
‘ ഇന്ന് പള്ളിയുടെ ഉള്ളിൽ സർവേ നടത്തി. അവിടെ അളവെടുപ്പ് നടത്തി, അവിടെ എന്ത് ഫോട്ടോഗ്രാഫുകൾ എടുക്കണമോ… എന്ത് അളവെടുക്കണമോ അതെല്ലാം അവർ ചെയ്തു. ഞങ്ങൾ പൂർണമായി സഹകരിച്ചു. ഞങ്ങൾക്ക് പ്രതിഷേധമുണ്ടായിരുന്നു, പക്ഷേ അത് സർവേയെ സംബന്ധിച്ചായിരുന്നില്ല. നേരത്തെ, സർവേയ്‌ക്ക് സ്വീകരിച്ച രീതികളിൽ ഞങ്ങൾക്ക് എതിർപ്പുകളുണ്ടായിരുന്നു. ഞങ്ങളുടെ എതിർപ്പ് പരിഗണിക്കുകയും ഞങ്ങളുടെ അഭിപ്രായം അംഗീകരിക്കുകയും ചെയ്തപ്പോൾ, ഞങ്ങൾ പിന്തുണച്ചു. ഭാവിയിലും പിന്തുണ തുടരും.‘ – മുഫ്തി അബ്ദുൾ ബത്തീൻ നൊമാനി പറഞ്ഞു.
ഇതൊരു പള്ളിയാണ്, പള്ളിയായി തന്നെ നിലനിൽക്കും. ഇസ്ലാം മതത്തിൽ ഒരു നിയമം ഉണ്ടാക്കിയിട്ടുണ്ട്. അപരിചിതന്റെ ആരാധനാലയം അനധികൃതമായി കൈവശപ്പെടുത്തി ഒരു പള്ളി നിർമ്മിക്കുകയാണെങ്കിൽ, ഞങ്ങൾ അത് ഒരു പള്ളിയായി കണക്കാക്കുന്നില്ല, അതിൽ നമസ്കരിക്കുന്നത് ശരിയല്ല. അവിടെ ക്ഷേത്രം, പൊളിച്ച് പള്ളി പണിയുന്ന പ്രശ്‌നമില്ല. ഞങ്ങളുടെ അഭിപ്രായത്തിൽ അതൊരു പള്ളിയാണ്. എഎസ്ഐയുടെ റിപ്പോർട്ടിൽ എന്താണ് വരുന്നതെന്ന് നോക്കാം.
ഔറംഗസീബ് പണികഴിപ്പിച്ച പള്ളിയാണിത്. പ്രത്യേകിച്ച് ഈ രീതി ഔറംഗസീബിൽ നിന്ന് പ്രതീക്ഷിക്കാനാവില്ല. ഔറംഗസേബിന്റെ കാര്യം വളരെ വ്യത്യസ്തമായിരുന്നു. അദ്ദേഹം വളരെ മതവിശ്വാസിയായിരുന്നു. അതുകൊണ്ട് അവർ ക്ഷേത്രം പൊളിച്ച് പള്ളി പണിയുമെന്ന് പ്രതീക്ഷിക്കാനാവില്ല. ഫോട്ടോയിൽ ത്രിശൂലത്തിന്റെയോ സ്വസ്തികിന്റെയോ അടയാളമുണ്ടെന്ന് തോന്നിയാൽ അത് ഔറംഗസേബിന്റെ മതേതരത്വത്തിന്റെ തെളിവാണെന്നുമാണ് ഇമാം വാദിച്ചത് .
Comments