എമേർജിംഗ് ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യൻ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ആരാധർക്കെതിരെ വിമർശനങ്ങളുമായി പാകിസ്താൻ ബാറ്റർ മുഹമ്മദ് ഹാരീസ്. ശ്രീലങ്കയിൽ നടന്ന എമേർജിംഗ് ഏഷ്യാകപ്പ് ടൂർണമെന്റിൽ പാകിസ്താനെ നയിച്ചത് മുഹമ്മദ് ഹാരീസ് ആയിരുന്നു. ഫൈനലിൽ 353 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ എ 40 ഓവറിൽ 224 റൺസിൽ ഓൾഔട്ടാവുകയും പാകിസ്താൻ കിരീടം ഉയർത്തുകയുമായിരുന്നു.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ പാകിസ്താനേ തയ്യബ് താഹിറിന്റെ(71 പന്തിൽ 108) തകർപ്പൻ സെഞ്ചുറിയാണ് കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്.
ഇതിന് പിന്നാലെ ഇന്ത്യൻ ആരാധകർ പാകിസ്താൻ ടീമിനെതിരേയും മാനേജ്‌മെന്റിനെതിരേയും വലിയ വിമർശനമുയർത്തിയിരുന്നു. സീനിയർ താരങ്ങളടങ്ങുന്ന ടീമിനെയാണ് ടൂർണമെന്റിനയച്ചതെന്നും. പലരും സീനിയർ തലത്തിൽ നിരവധി മത്സരങ്ങൾ കളിച്ചവരായിരുന്നു. ഇവരെ അണിനിരത്തിയാണ് എ ടീമിനെ പാകിസ്താൻ സജ്ജമാക്കിയതെന്നുമായിരുന്നു വിമർശനം. ഇന്ത്യ സീനിയർ തലത്തിൽ കളിച്ച ഒരാളെപോലും ടീമിൽ ഉൾപ്പെടുത്തിയിരുന്നുമില്ല.
ഈ വിമർശനത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മുഹമ്മദ് ഹാരീസ്. ‘ അവർ പറയുന്നത് ഞങ്ങൾ ടീമിൽ നിരവധി സീനിയേഴ്‌സ് താരങ്ങളെ ഉൾപ്പെടുത്തിയെന്നാണ്. ഞങ്ങൾ ആവശ്യപ്പെട്ടോ അവരോട് ചെറിയ പിള്ളാരെ ടൂർണമെന്റിന് അയയ്‌ക്കാൻ. നമ്മുടെ ടീമിൽ അന്താരാഷട്ര തലത്തിൽ കളിച്ച് വലിയ പരിചയമുള്ളവർ ഒരുപാടുണ്ടെന്നാണ് അവരുടെ പറച്ചിൽ. ഞങ്ങൾ എത്ര മത്സരം കളിച്ചു, ഞാൻ പറയാം. സയിം അഞ്ചു മത്സരവും ഞാൻ വെറും ആറു മത്സരവും. എന്നാൽ ഇന്ത്യൻ താരങ്ങൾ 260 ഐ.പി.എൽ മത്സരങ്ങൾ കളിച്ചിരുന്നു’.- മുഹമ്മദ് ഹാരീസ് പറഞ്ഞു.
like I was saying 😭 pic.twitter.com/XMpmjI1bCr
— ree (@areebssss) August 5, 2023
“>
Comments