വയനാട്: 19-വയസ്സുകാരിക്ക് ഭർത്താവിന്റെ ക്രൂരമർദ്ദനം. താമരശ്ശേരി ഉണ്ണിക്കുളം സ്വദേശിനിക്കാണ് ഭർത്താവിന്റെ മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ പെൺകുട്ടിയുടെ ഭർത്താവ് ബഹാവുദ്ദീൻ അൽത്താഫിനെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു.
ഒമ്പത് മാസം മുമ്പാണ് പരാതിക്കാരിയും പ്രതി ബഹാവുദ്ദീൻ അൽത്താഫും വിവാഹിതരായത്. ഇയാൾ തൃശൂർ സ്വദേശിയാണ്. വിവാഹം കഴിഞ്ഞ കാലം മുതൽ പെൺകുട്ടി ഇയാളിൽ നിന്ന് ശാരീരിക മർദ്ദനം ഏൽക്കുന്നുണ്ട്. സ്ത്രീധനത്തിന്റെ പേരിലടക്കം പ്രതി പെൺകുട്ടിയെ മർദ്ദിച്ചിട്ടുണ്ട്.
ബഹാവുദ്ദീനിന്റെ പേരിൽ പെണ്ർകുട്ടി നേരത്തെയും പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും അന്ന് ഒത്തുതീർപ്പാക്കുകയായിരുന്നു. പീഡനം തുടർന്ന പ്രതി കഴിഞ്ഞ ദിവസം പെൺകുട്ടിയെ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ ഇരുകാലുകളും കയ്യും പ്രതി തല്ലിയൊടിച്ചു. പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ പ്രതിയുടെ ബന്ധുക്കളും കൂട്ടുനിന്നെന്നാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതി. പിടിയിലായ പ്രതി ബഹാബുദ്ദീൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് താമരശ്ശേരി പോലീസ് പറഞ്ഞു.
Comments