കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാന്റെ ജിഹാദ് പൂർണ്ണ ശരീഅത്ത് നിയമം നടപ്പിലാക്കാനെന്ന് ആക്ടിംഗ് ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനി. ശരീഅത്ത് നടപ്പാക്കിക്കൊണ്ട് അഫ്ഗാൻ ജനതയുടെ വികസനമാണ് താലിബാന്റെ ലക്ഷ്യം. അതിനായാണ് ഞങ്ങൾ ഇന്ന് ജിഹാദ് ചെയ്യുന്നത്. തീവ്ര ഇസ്ലാമിസ്റ്റുകളും ഗോത്ര മൂപ്പന്മാരും അടങ്ങിയ സമ്മേളനത്തിൽ സംസാരിക്കവെയാണ് രാജ്യത്ത് നിലവിലുള്ള ജിഹാദ് ശരീഅത്ത് നടപ്പിലാക്കുകയാണെന്ന് സിറാജുദ്ദീൻ ഹഖാനി പറഞ്ഞത്. അഫ്ഗാൻ വാർത്താ ചാനലായ ടോളോ ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മുൻപ് അഫ്ഗാന്റെ ഭരണം താലിബാൻ കൈയ്യടക്കിയിരുന്ന കാലേയളവിലും ശരിഅത്ത് നിയമാണ് പിന്തുടർന്നത്. പരസ്യമായ വധശിക്ഷ, കല്ലേറ്, ചാട്ടവാറടി, ശരീരഭാഗങ്ങൾ ഛേദിക്കൽ തുടങ്ങിയ പ്രാകൃതമായ ശിക്ഷാരീതികളാണ് നടപ്പാക്കിയിരുന്നത്. 1996 മുതൽ 2001 വരെയാണ് ഭരണം താലിബാൻ കൈയടക്കി വെച്ചത്.
കഴിഞ്ഞ ഓഗസ്റ്റിൽ അധികാരം പിടിച്ചെടുത്തതിന് ശേഷം,താലിബാൻ തീവ്ര ശരീഅത്ത് രീതികളിൽ അൽപം മിതത്വം കാണിക്കാൻ ശ്രമം നടത്തിയിരുന്നു. അന്താരാഷ്‌ട്ര പിന്തുണയ്‌ക്കായുള്ള ശ്രമത്തിന്റെ ഭാഗമായാണ് അത്. എന്നാൽ തീവ്ര ഇസ്ലാമിക ഗ്രൂപ്പായ താലിബാന്റെ തനിനിറം പുറത്ത് വരുന്നതായാണ് പിന്നീട് ലോകരാജ്യങ്ങൾ കണ്ടത്.
അഫ്ഗാനിലെ സ്ത്രീകളും കുട്ടികളും കടുത്ത മനുഷ്യാവകാശ ധ്വംസനമാണ് അനുഭവിക്കുന്നത്. പെൺകുട്ടികൾക്ക് മൂന്നാം ക്ലാസിന് ശേഷം വിദ്യാഭ്യാസം നൽകുന്നതിന് വിലക്കുണ്ട്. അതിലാൽ തന്നെ പെൺ പള്ളികൂടങ്ങൾ അടച്ച് പൂട്ടി. മിക്ക മേഖലകളിലും ജോലി ചെയ്യാൻ സ്ത്രീകൾക്ക് അനുവാദമില്ല. സ്്ത്രീകൾ ഏറ്റവും കൂടുതലായി പ്രവർത്തിച്ചിരുന്ന ബ്യൂട്ടി പാർലറുകൾക്ക് പൂർണ് നിരോധനം ഏർപ്പെടുത്തി. കൂടാതെ പുരുഷനില്ലാതെ ദീർഘദൂര യാത്ര ചെയ്യാനും അനുവാദമില്ല. താലിബാൻ നേതൃത്വം ഏറ്റെടുത്തതിന് ശേഷം അഫ്ഗാനിൽ ദാരിദ്രവും പട്ടിണിയും രൂക്ഷമാണ്. പാക്കിസ്താന്റെയും ഇറാന്റെയും സമീപകാല നീക്കങ്ങൾ അതിർത്തി സുരക്ഷയും വഷളായിട്ടുണ്ട്.
Comments