വിശിഷ്ടമായ ശ്രാവണ മാസത്തിലെ അതിവിശിഷ്ടമായ അഞ്ചാം തിങ്കളാഴ്ച ജലാഭിഷേകം നടത്തി ലക്ഷങ്ങൾ. രാജ്യത്തൊട്ടാകെ അഞ്ച് ലക്ഷം തീർത്ഥാടകരാണ് വിശ്വനാഥഭഗവാന് ജലാഭിഷേകം നടത്തിയതെന്നാണ് കണക്ക്. തിങ്കളാഴ്ച അഞ്ച് മണി വരെയുള്ള കണക്കുകൾ പ്രകാരം കാശി വിശ്വനാഥ ക്ഷേത്രത്തിൽ 5.29 ലക്ഷം ഭക്തരാണ് ജലാഭിഷേകത്തിനെത്തിയത്.
ശ്രാവണ മാസത്തിലെ തിങ്കളാഴ്ച വ്രതം വളരെ വിശിഷ്ടമാണ്. ശിവഭഗവാന് സമർപ്പിച്ചിരിക്കുന്ന മാസമാണ് ശ്രാവണമാസം. ഈ സമയത്തെ വ്രതങ്ങൾ പെട്ടെന്നുള്ള ഫലം നൽകുന്നു, പ്രത്യേകിച്ച് ശ്രാവണ മാസത്തിലെ തിങ്കളഴ്ചകളെന്നാണ് വിശ്വാസം. ഈ വർഷം ശ്രാവണ മാസം 59 ദിവസം നീണ്ടുനിൽക്കുന്നു. 19 വർഷങ്ങൾക്ക് ശേഷം സംഭവിഭിക്കുന്ന അപൂർവ്വ പ്രതിമാസമാണിത്. ശ്രാവണത്തിൽ ശിലവിംഗത്തിൽ ജലാഭിഷേകം നടത്തുന്നത് ശുഭകരമായി കണക്കാപ്പെടുന്നു. ശിവന്റെ അനുഗ്രഹം ലഭിക്കുന്നതിന് ഉത്തമമാണ് ഇത്. ഈ വർഷം എട്ട് തിങ്കളാഴ്ചകളാണ് ശ്രാവണ മാസത്തിലുള്ളത്.
ശ്രാവണത്തെ സമയത്ത് ശിവനെ ആരാധിച്ചാൽ ഭക്തരുടെ ക്ലേശങ്ങൾക്ക് അറുതി വരുമെന്നാണ് വിശ്വാസം. ഈ മാസത്തിലെ പ്രത്യേക തീർത്ഥാടനമാണ് കൻവാർ യാത്ര. ഭക്തർ പുണ്യനദിയായ ഗംഗയിലെ ജലം മൺപാത്രങ്ങളിൽ ശേഖരിക്കുന്നു. തുടർന്ന് ഈ പുണ്യജലം കാൽനടയായി ശിവക്ഷേത്രങ്ങളിൽ സമർപ്പിക്കുന്ന ചടങ്ങാണ് കൻവാർ യാത്ര.
ഭക്തർ പുണ്യജലം നൂറുകണക്കിന് മൈലുകൾ തോളിൽ ചുമന്ന് അവരുടെ പ്രാദേശിക ശിവക്ഷേത്രങ്ങളിലോ മറ്റ് ശിവക്ഷേത്രങ്ങളിലോ സമർപ്പിക്കുകയാണ് ചെയ്യുന്നത്. ഉത്തരാഖണ്ഡിലെ ഹരിദ്വാർ, ഗൗമുഖ്, ഗംഗോത്രി, ബിഹാറിലെ സുൽത്താൻഗഞ്ച് തുടങ്ങിയ പുണ്യഭൂമികളിലൂടെയാണ് ഓരോ ഭക്തനും ശിവഭഗവാന് മുന്നിലെത്തി ചേരുന്നത്. ആയിരക്കണക്കിന് ജനങ്ങളാണ് ക്ഷേത്ര ദർശനം നടത്തി, മനമുരുകി പ്രാർത്ഥിക്കുന്നത്. തീർത്ഥാടകർ രാജ്യത്തെ മറ്റ് പ്രമുഖ ശിവക്ഷേത്രങ്ങളിലും ദർശനം നടത്തുന്നു.
Comments