ന്യൂഡൽഹി: പ്രതിപക്ഷ സഖ്യം അവതരിപ്പിച്ച അവിശ്വാസ പ്രമേയം ലോക്സഭ ശബ്ദവോട്ടോടെ തള്ളി. കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ്‌യാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. പ്രധാനമന്ത്രി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. എന്നാൽ വിഷയത്തിൽ മറുപടി പ്രസംഗം നടത്തിയ പ്രധാനമന്ത്രി കോൺഗ്രസിനെ കടന്നാക്രമിക്കുകയായിരുന്നു.
ലോക്‌സഭയിൽ 331 എംപിമാരാണ് എൻഡിഎയ്‌ക്കുളളത്. അതിൽ 303പേർ ബിജെപി എംപിമാരാണ്. പ്രതിപക്ഷത്തിന്റെ അംഗബലം 144 ആണ്. ഭരണ പ്രതിപക്ഷ സഖ്യമില്ലാത്ത എംപിമാരുടെ എണ്ണം 70 ആണ്. വൻ ഭൂരിപക്ഷമുളള എൻഡിഎ വളരെ നിസാരമായി അവിശ്വാസ പ്രമേയത്തെ മറികടന്നു. പ്രതിപക്ഷത്തിന് 15 മണിക്കൂറും ഭരണപക്ഷത്തിന് ഏഴര പ്രമേയപ്രസംഗത്തിന് അനുവദിച്ചിരുന്ന സമയം.
സർക്കാരിന്റെ ഭരണനേട്ടങ്ങളും മണിപ്പൂർ വിഷയത്തിലെ യാഥാർത്ഥ്യങ്ങളും പ്രധാനമന്ത്രി മറുപടി പ്രസംഗത്തിൽ പറഞ്ഞു. പ്രതിപക്ഷത്തിന്റെ നീക്കങ്ങൾക്കേറ്റ കനത്ത പ്രഹരമായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. ലോക്സഭാ സ്പീക്കർ ഓം ബിർള കഴിഞ്ഞയാഴ്ച പ്രതിപക്ഷം പ്രമേയം അംഗീകരിച്ചതിനെത്തുടർന്ന് ഓഗസ്റ്റ് 8 മുതൽ ഓഗസ്റ്റ് 10 വരെ പ്രമേയത്തിന്മേലുള്ള ചർച്ചയ്‌ക്ക് സമയം അനുവദിച്ചിരുന്നു.ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവിശ്വാസ പ്രമേയത്തെ നേരിടുന്നത്.
Comments