ന്യൂഡൽഹി: പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി എം പിയും യുവമോര്‍ച്ച ദേശീയ പ്രസിഡന്റുമായ തേജസ്വി സൂര്യ. 2014ലും 2019ലും ഇന്ത്യൻ പൗരന്മാർ പ്രതിപക്ഷത്തോടുള്ള തങ്ങളുടെ അവിശ്വാസം വെളിപ്പെടുത്തിയതാണെന്ന് തേജസ്വി സൂര്യ പറഞ്ഞു. ഇന്നലെ, പാർലമെന്റിൽ അവതരിപ്പിച്ച അവിശ്വാസ പ്രമേയവും പരാജയപ്പെട്ടു,ജനങ്ങൾക്ക് പ്രതിപക്ഷത്തിലുള്ള അവിശ്വാസം നിലനിൽക്കുന്നതിനാൽ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അവർ പരാജയപ്പെടുമെന്ന് ഉറപ്പാണെന്നും തേജസ്വി സൂര്യ വിമർശിച്ചു.
#WATCH | BJP MP Tejasvi Surya says, “Citizens of India had revealed their disbelief for opposition both in 2014 and in 2019. Yesterday, in the Parliament the no-confidence motion failed, and I think that in the upcoming Lok Sabha election the opposition will fail with greater… pic.twitter.com/gGxUfNT0G5
— ANI (@ANI) August 11, 2023
കഴിഞ്ഞ ദിവസം ലോക്‌സഭയിലെ അവിശ്വാസ പ്രമേയ ചർച്ചയിലെ പ്രധാനമന്ത്രിയുടെ മാസ്മരിക പ്രസംഗം ലോക ശ്രദ്ധനേടുകയാണ്. പ്രതിപക്ഷ സഖ്യം അവതരിപ്പിച്ച അവിശ്വാസ പ്രമേയം ലോക്സഭ ശബ്ദവോട്ടോടെ തള്ളുകയായിരുന്നു. കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയിയാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. പ്രധാനമന്ത്രി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. എന്നാൽ വിഷയത്തിൽ മറുപടി പ്രസംഗം നടത്തിയ പ്രധാനമന്ത്രി കോൺഗ്രസിനെ കടന്നാക്രമിക്കുകയായിരുന്നു.
മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷ സഖ്യം I .N.D .I . A കൊണ്ടുവന്ന അവിശ്വാസ പ്രമേയം വൻ പരാജയമായതോടെ പ്രതിപക്ഷത്തിന്റെ വാമൂടികെട്ടി. മൂന്ന് ദിവസത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് ശബ്ദവോട്ടോടെ അവിശ്വാസ പ്രമേയം തള്ളിയത്. ഇതോടെ പ്രതിപക്ഷ അംഗങ്ങൾ ലോക്സഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. ഇതിനെതിരെ പ്രധാനമന്ത്രി മോദി പ്രതികരിച്ചിരുന്നു.
മണിപ്പൂരിൽ ചർച്ചയ്‌ക്ക് വരാൻ പ്രതിപക്ഷത്തോട് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തരമന്ത്രി കത്തും നൽകിയിരുന്നു. എന്നാൽ അവരുടെ ഉദ്ദ്യേശം അതല്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണിപ്പൂരിലെ പ്രതിസന്ധികൾക്ക് കോൺഗ്രസിന്റെ രാഷ്‌ട്രീയമാണ് ഉത്തരവാദിയെന്നും വടക്കുകിഴക്കൻ മേഖലയിലെ എല്ലാ പ്രശ്നങ്ങൾക്കും പിന്നിൽ കോൺഗ്രസാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സർക്കാരിന്റെ ഭരണനേട്ടങ്ങളും മണിപ്പൂർ വിഷയത്തിലെ യാഥാർത്ഥ്യങ്ങളും പ്രധാനമന്ത്രി മറുപടി പ്രസംഗത്തിൽ പറഞ്ഞു. പ്രതിപക്ഷത്തിന്റെ നീക്കങ്ങൾക്കേറ്റ കനത്ത പ്രഹരമായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. ലോക്സഭാ സ്പീക്കർ ഓം ബിർള കഴിഞ്ഞയാഴ്ച പ്രതിപക്ഷം പ്രമേയം അംഗീകരിച്ചതിനെത്തുടർന്ന് ഓഗസ്റ്റ് 8 മുതൽ ഓഗസ്റ്റ് 10 വരെ പ്രമേയത്തിന്മേലുള്ള ചർച്ചയ്‌ക്ക് സമയം അനുവദിച്ചിരുന്നു.ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവിശ്വാസ പ്രമേയത്തെ നേരിടുന്നത്.
Comments