തിരുവനന്തപുരം: കഴിഞ്ഞ ആറ് വർഷത്തിനിടെ കേരളത്തിൽ നിന്ന് പെൺകുട്ടികളും സ്ത്രീകളും ഉൾപ്പെടെ 43,272 സ്ത്രീകളെ കാണാതായതായി ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ. ഈ കണക്കുകളിൽ 40,450 പേരെയാണ് വിവിധയിടങ്ങളിൽ നിന്നായി കണ്ടെത്തിയത്. ബാക്കിയുള്ളവരെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
2016 മുതൽ 2021 വരെയുള്ള എൻസിബി കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. 37,367 പേർ പ്രായപൂർത്തിയായ സ്ത്രീകളും 5,905 പെൺകുട്ടികളുമാണ് കാണാതായത്. ഇതിൽ 34,918 സ്ത്രീകളെയും 5,532 കുട്ടികളെയുമാണ് കണ്ടെത്തിയത്. ഈ കാലയളവിൽ കാണാതായ പെൺകുട്ടികൾ ഉൾപ്പെടെയുള്ള 2,822 പേരെ കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
2018-ലാണ് പെൺകുട്ടികളെ കാണാനില്ലെന്ന കേസുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ 1,136 പെൺകുട്ടികളെയാണ് കാണാതായത്. 2019-ലും സമാനമായ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ഓരോ വർഷവും ആയിരത്തോളം പെൺകുട്ടികളെയും സ്ത്രീകളെയും കാണാതാകുന്നുണ്ടെന്ന് എൻസിബി കണക്കുകൾ വ്യക്തമാക്കുന്നു.
Comments