വെസ്റ്റിൻഡീസിനെതിരെയുള്ള നാലാം ടി 20 യിൽ ത്രസിപ്പിക്കുന്ന വിജയവുമായി ടീം ഇന്ത്യ. ഓപ്പണർമാർ അരങ്ങുവാണതോടെ വെസ്റ്റിൻഡീസിനെ 9 വിക്കറ്റിനാണ് ഇന്ത്യ തകർത്തത്. ഈ വിജയത്തോടെ ടീം ഇന്ത്യ 2-2-ന് ഒപ്പത്തിനൊപ്പം എത്തി. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 178 റൺസായിരുന്നു എടുത്തത്. എന്നാൽ, 17-ാം ഓവറിൽ ഇന്ത്യ വിജയം കുറിച്ചു.
അർദ്ധ സെഞ്ച്വറി നേടിയ ഷിംറോൺ ഹെറ്റ്‌മെയറാണ് വിൻഡീസിന് മികച്ച സ്‌കോറർ. ഓപ്പണറായി ഇറങ്ങിയ കൈൽ മായേഴ്‌സ് 17 റൺസും നേടി. അതേസമയം, ഇന്ത്യയുടെ കരുത്തായത് ശുഭ്മാൻ ഗില്ലും യശസ്വി ജയ്സ്വാളുമാണ്. 47 പന്തിൽ 3 ഫോറും 5 സിക്സറുമടക്കം 77 റൺസാണ് ഗില്ല് അടിച്ചെടുത്തത്.
51 പന്തിൽ 54* റൺസുമായി യശസ്വി ജയ്സ്വാൾ ഔട്ടാകാതെ നിന്നു. റൊമാരിയോ ഷെഫേർഡാണ് ഗില്ലിന്റെ വിക്കറ്റ് എടുത്തത്. ഇന്ത്യ ജയിക്കുമ്പോൾ യശസ്വി ജയ്സ്വാൾ 54*, തിലക് വർമ്മ 7* എന്നിവരാണ് പുറത്താവാതെ നിന്നത്. പരമ്പര വിജയികളെ തീരുമാനിക്കുന്നത് നാളെ ഫ്ലോറിഡയിൽ ടക്കുന്ന അഞ്ചാം ട്വൻറി 20യാണ്.















