തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിന്റെ ഹൈന്ദവ വിരുദ്ധപരാമർശത്തിൽ പ്രതിഷേധിച്ച് നടത്തിയ നാമജപയാത്രക്കെതിരായ കേസ് പിൻവലിച്ചാലും നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി എൻഎസ്എസ്. കേസ് അവസാനിപ്പിച്ചാലും, ഷംസീർ പ്രസ്താവന തിരുത്തി മാപ്പ് പറയണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ല. കേസല്ല, വിശ്വാസമാണ് പ്രധാനമെന്നും സ്പീക്കർ തിരുത്തുകയോ, പ്രസ്താവന പിൻവലിക്കുകയോ വേണമെന്നും എൻഎസ്എസ് അറിയിച്ചു.
തങ്ങൾക്കെതിരെയുള്ള കേസ് നിയമപരമായി നേരിടുമെന്ന് എൻഎസ്എസ് നേരത്തെ വ്യക്തമാക്കിയിരുന്നു. സ്പീക്കർ തിരുത്തില്ലെന്നും മാപ്പ് പറയില്ലെന്നുമായിരുന്നു സിപിഎമ്മിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എൻഎസ്എസിനെ അനുനയിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നത്. അനുമതിയില്ലാതെയാണ് നാമജപയാത്ര നടത്തിയതെന്ന റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കെയാണ് കേസുകൾ പിൻവലിക്കാനുള്ള നീക്കം.
Comments