ന്യൂഡൽഹി: ഇന്ത്യൻ പൗരന്മാർക്കൊപ്പം ഇന്ത്യൻ വംശജരെയും ദേശീയ ടീമിലേക്ക് പരിഗണിക്കാനൊരുങ്ങി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ. ഇത് സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എഐഎഫ്എഫ് കർമ്മസമിതിയ്‌ക്ക് രൂപം നൽകി. നിലവിലെ നിയമം അനുസരിച്ച് ഇരുവിഭാഗക്കാർക്കും ദേശീയ ടീമിന്റെ ഭാഗമായി അന്താരാഷ്‌ട്ര മത്സരങ്ങളിൽ ഒരുമിച്ച് പങ്കെടുക്കാനാവില്ല.
നിയമ പ്രകാരം ഇന്ത്യൻ പൗരത്വം ഉള്ളവർക്ക് മാത്രമാണ് ദേശീയ ടീമിൽ കളിക്കാൻ സാധിക്കൂ. വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ വംശജർക്ക് ടീമിന്റെ ഭാഗമാകണമെങ്കിൽ ഇന്ത്യൻ പൗരത്വം സ്വീകരിക്കുകയും വേണം. പഞ്ചാബ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് സമീർ ഥാപ്പറിന്റെ നേതൃത്വത്തിലുളള കർമസമിതി ജനുവരി 31-നകം റിപ്പോർട്ട് സമർപ്പിക്കും. കർമസമിതിയിലെ മറ്റ് അംഗങ്ങളെ എഐഎഫ്എഫ് പിന്നീട് തീരുമാനിക്കും.
പിഐഒ(Perosns of Indian Origin), ഒസിഐ(Overseas Citizens of India) കാർഡിലുളള ഫുട്ബോൾ താരങ്ങളുടെ വിശദാംശങ്ങൾ ശേഖരിക്കും. രാജ്യത്തെ നിയമം അനുസരിച്ച് നിലവിൽ ഇവരെ ദേശീയ ടീമുകളിൽ ഉൾപ്പെടുത്താൻ സാധിക്കില്ലെങ്കിലും കേന്ദ്രസർക്കാരുമായി ഇക്കാര്യത്തിൽ ചർച്ചകൾ നടത്തി പരിഹാരം കണ്ടെത്താനാകുമെന്നാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ വിശ്വാസം. അതിന് മുന്നോടിയായി മതിയായ പഠനം നടത്തേണ്ടതുണ്ടെന്നും എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബെ പറഞ്ഞു.
ണൃശലേ ീേ ടമിഷമ്യ ഗൗാമൃ
Comments