തൃശൂർ: ചാവക്കാട് പിള്ളേരിക്കൽ ശിവക്ഷേത്രത്തിൽ പോത്തിന്റെ തല കൊണ്ടുവെച്ച് സാമൂഹ്യവിരുദ്ധർ. ഉപപ്രതിഷ്ഠയ്‌ക്ക് മുകളിലായുള്ള ക്ഷേത്രമതിലിലാണ് പോത്തിന്റെ തല കൊണ്ടുവെച്ചത്. വർഗീയ സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമമെന്നാണ് നാട്ടുകാരുടെ ആരോപണം. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
വർഷങ്ങളായി പിള്ളേരിക്കൽ കുടുംബം ആരാധന നടത്തിവരുന്ന ശിവക്ഷേത്രത്തിലാണ് സംഭവമുണ്ടായത്. ഇന്ന് രാവിലെയാണ് ഇക്കാര്യം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശമുള്ള പിള്ളേരിക്കൽ കുടുംബത്തിലെ നാല് പേരെ 2005ൽ നവാസ് എന്നയാൾ ക്രൂരമായി കൊലപ്പെടുത്തിയിരുന്നു. അതിനുശേഷം സംരക്ഷിച്ചു പോന്നിരുന്ന ക്ഷേത്രത്തിലാണ് സംഭവമുണ്ടായത്. പ്രദേശത്ത് വരും ദിവസങ്ങളിൽ ഗണേശോത്സവം ഉൾപ്പെടെ സംഘടിപ്പിക്കാൻ ഹൈന്ദവ വിശ്വാസികൾ തയ്യാറെടുക്കുമ്പോഴാണ് സംഘർഷം ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള നീക്കമെന്ന് നാട്ടുകാർ പറയുന്നു.
അതേസമയം, സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ കേസെടുക്കുമെന്നായിരുന്നു പോലീസ് നാട്ടുകാരോട് പറഞ്ഞത്. പോലീസിന്റെ സമീപനം നാട്ടുകാർക്ക് തൃപ്തികരമായിരുന്നില്ല. തുടർന്നുണ്ടായ പ്രതിഷേധത്തെ തുടർന്ന് എസിപി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിക്കായുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
Comments