മുംബൈ: വിമാനത്താവളത്തിൽ 15 കോടിയുടെ കൊക്കെയ്ൻ പിടികൂടി. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് നടത്തിയ പരിശോധനയിലാണ് കൊക്കെയ്ൻ പിടികൂടിയത്. എത്യോപ്യയിലെ അബാബയിൽ നിന്ന് മുംബൈയിലേക്ക് വന്ന മലയാളി യാത്രക്കാരനിൽ നിന്നാണ് കൊക്കയ്ൻ പിടികൂടിയത്. മലയാളിയായ സാറ്റിലി തോമസാണ് പ്രതി. ഇയാളുടെ പക്കൽ നിന്നും ലഹരി ഏറ്റുവാങ്ങാൻ എത്തിയ ഉഗാണ്ട സ്വദേശിയായ സ്ത്രീയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതിയിൽ നിന്നും 15 കോടിയിലധികം വിലമതിയ്‌ക്കുന്ന 1,496 ഗ്രാം കൊക്കെയ്‌നാണ് പിടിച്ചെടുത്തത്. ഇയാളെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്നാണ് ഇന്റലിജൻസ് പരിശോധന നടത്തിയത്. തുടർന്ന് കൊക്കെയ്ൻ പിടികൂടുകയായിരുന്നു.
എൻഡിപിഎസ് നിയമ പ്രകാരം നിയമവിരുദ്ധമായ വസ്തുക്കൾ കൈവശം വെച്ചതിന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. മയക്കുമരുന്ന് ശൃംഖല കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Comments