മലപ്പുറം: പീഡനക്കേസിൽ ശിക്ഷ വിധിച്ചതിന് പിന്നാലെ ഒളിവിൽ പോയ പ്രതി പിടിയിൽ. കോടതി ശിക്ഷ വിധിച്ചതോടെ 18 വർഷം മുമ്പ് ഒളിവിൽ പോയ പ്രതിയാണ് പിടിയിലായത്. മൈസൂരിൽ വെച്ച് വഴിക്കടവ് ഇൻസ്പെക്ടർ മനോജ് പറയറ്റയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. മൈസൂരിലെ ലോക്നായക് നഗർ മെഹൂബൂബ് എന്ന അമ്പതുകാരനാണ് അറസ്റ്റിലായത്.
മരുത സ്വദേശിയായ യുവതിയെ ഇയാൾ വിവാഹം കഴിച്ചിരുന്നു. എന്നാൽ യുവതിയെ ഇയാൾ നിരന്തരമായി പീഡിപ്പിക്കുകയാണെന്ന് പരാതി നൽകിയിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാകണമെന്ന് പറഞ്ഞു. എന്നാൽ ഇയാൾ കോടതിയിൽ എത്തിയിരുന്നില്ല. തുടർന്ന് നിലമ്പൂർ മജിസ്ട്രേറ്റ് കോടതി ഇയാൾക്കെതിരെ ആറ് മാസം തടവും 5,000 രൂപ പിഴയും വിധിക്കുകയായിരുന്നു. പിന്നാലെ വിവരമറിഞ്ഞ പ്രതി മുങ്ങുകയായിരുന്നു.
നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം തവനൂർ ജയിലിലാക്കി. രതീഷ്, അലക്സ് കൈപ്പിനി, വിനീഷ് എന്നവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments