എറണാകുളം: കൊച്ചി നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥയിൽ വീണ്ടും ഹൈക്കോടതിയുടെ വിമർശനം. റോഡിൽ നിറയെ കുഴികളാണ്, എന്തുകൊണ്ടാണ് ഇവയൊന്നും ശരിയാക്കാത്തത്?, എന്തിനാണ് അപകടം സംഭവിക്കുന്നത് വരെ കാത്തിരിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.
കോടതിയുടെ നിർദ്ദേശങ്ങൾ ഒന്നോ രണ്ടോ ദിവസം പാലിക്കും പിന്നീട് നിർദേശങ്ങൾ എല്ലാവരും മറക്കുന്ന അവസ്ഥയാണെന്നും റോഡിന്റെ നിലവിലെ ശോചനീയാസ്ഥയ്‌ക്ക് കാരണം കൊച്ചി കോർപ്പറേഷനാണെന്നും കോടതി കുറ്റപ്പെടുത്തി.
എറണാകുളത്തെ തമ്മനം-പുല്ലേപ്പടി പാലം, സ്റ്റേഡിയം റോഡുകൾ ഉടൻ അറ്റകുറ്റപ്പണി നടത്തണമെന്നും കോടതി നിർദ്ദേശിച്ചു. റോഡ് പണികൾ കഴിയുന്ന മുറയ്‌ക്ക് അമിക്യസ് ക്യൂറിയെ വിവരം അറിയിക്കാനും കോടതി ഇടക്കാല ഉത്തരവിട്ടു. വിഷയം ഹൈക്കോടതി സെപ്റ്റംബർ 12-ലേക്ക് മാറ്റി.
Comments