ജോർജിയ: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംമ്പ് കീഴടങ്ങി. 2020ലെ ജോർജിയ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിലാണ് ട്രംപ് അറ്റ്‌ലാന്റയിലെ ഫുൾട്ടൺ കൗണ്ടി ജയിലിൽ കീഴടങ്ങിയത്. ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു. 13 കുറ്റകൃത്യങ്ങളാണ് ജോർജിയയിൽ ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്.
ട്രംപ് അടക്കമുളള 19 പേർക്കെതിരെയാണ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്നാരോപിച്ച് കേസെടുത്തിരിക്കുന്നത്. ഇത് 4-ാം തവണയാണ് ട്രംപ് കോടതിയിൽ കീഴടങ്ങുന്നത്. 200000 യുഎസ് ഡോളറിന്റെ ബോണ്ടും മറ്റ് വ്യവസ്ഥകളും അംഗീകരിച്ചാണ് അറസ്റ്റ് ചെയ്ത ട്രംപിനെ കോടതി വിട്ടയച്ചത്.
ട്രംപിന്റെ വരവിന് മുന്നോടിയായി ഫുൾട്ടൺ കൗണ്ടി ജയിലിന്റെ സുരക്ഷ വർദ്ധിപ്പിച്ചിരുന്നു. പത്തിലധികം ഏജൻസികളാണ് സുരക്ഷാ പരിശോധനയ്‌ക്കായി സഥലത്തുണ്ടായിരുന്നത്. കഴിഞ്ഞ ആഴ്ചയാണ് ട്രംപ് ഉൾപ്പെടെയുളള 19 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്. 40 പേജുളള കുറ്റപത്രത്തിൽ 19 പ്രതികൾക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ട്രംപ് നേരിടുന്ന നാലാമത്തെ ക്രിമിനൽ കുറ്റമാണിത്.
Comments