തിരുവനന്തപുര: ഓണക്കാലത്ത് മലയാളി കുടിച്ച് തീർത്തത് 759 കോടിയുടെ മദ്യം. ഈ മാസം 21- 30 വരെയുള്ള ദിവസങ്ങളിലാണ് സർവ്വ റെക്കോർഡും ഭേദിച്ച് ബെവ്‌കോയുടെ മദ്യ വിൽപ്പന. 2022ൽ 700 കോടിയുടെ മദ്യാണ് ഈ ദിനങ്ങളിൽ ബെവ്‌കോ വിറ്റത്. എട്ടര ശതമാനം അധിക വർധനയാണ് ഇത്തവണ ഉണ്ടായത്. സംസ്ഥാന സർക്കാരിന് 675 കോടി നികുതിയായി ഇതിൽ നിന്നും ലഭിക്കും.
ഇത്തവണ ഏറ്റവും കൂടുതൽ വിൽപന മലപ്പുറത്തെ തിരൂർ ഔട്ട് ലെറ്റിലാണ്. രണ്ടാം സ്ഥാനം ഇരിങ്ങാലക്കുടയ്‌ക്ക് സ്വന്തമാണ്. ഉത്രാട ദിനത്തിൽ മാത്രം ആറ് ലക്ഷം പേരാണ് ബെവ്‌കോ ഔട്ട് ലെറ്റിലെത്തിയത്. റെക്കോഡ് വിൽപ്പനയും ഈ ദിവസം തന്നെയാണ്. 121 കോടിയുടെ മദ്യമാണ് ഉത്രാടത്തിന് മാത്രം വിറ്റത്.
ആഗസ്റ്റ് മാസത്തിൽ മൊത്തം വിൽപ്പനയും കഴിഞ്ഞ തവണത്തേക്കാൾ ഉയർന്നു.
1799 കോടിയുടെ വിൽപ്പനയാണ് ബെവ്‌കോ രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 1522 കോടിയുടെ മദ്യമാണ് വിറ്റത്. ഇത്തവണയും ജവാൻ റമ്മിനാണ് ഏറ്റവും കൂടുതൽ ആവശ്യക്കാർ. ജവാൻ റമ്മിന്റെ 7000 കെയ്‌സ് വിറ്റുപോയി. ബ്രാൻറ് നിർബന്ധം ഇല്ലാത്തവർക്ക് ജവാൻ നൽകാൻ എംഡി പ്രത്യേകം നിർദ്ദേശമുണ്ടായിരുന്നതായാണ് വിവരം.
ഓണക്കാലത്ത് മദ്യക്കച്ചവടത്തിൽ റെക്കോർഡ് ഇടാൻ ബവ്‌കോ ആദ്യം മുതൽ തയ്യാറെടുത്തിരുന്നു. ജനപ്രിയ ബ്രാൻഡുകളുടെ വൻ സ്റ്റോക്കാണ് ഓരോ ഔട്ട്‌ലറ്റിലും എത്തിയത്. ബ്രാൻറ് നിർബന്ധം ഇല്ലാത്തവർക്ക് ജവാൻ നൽകാൻ എംഡിയുടെ നിർദ്ദേശമുണ്ടായിരുന്നു. നഷ്ടം വരുത്തുന്ന ജീവനക്കാർക്ക് ബോണസ് അടക്കം ആനുകൂല്യങ്ങളുണ്ടാകില്ലെന്നും എംഡി മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് സൂചന.
Comments