ന്യൂഡൽഹി: ചന്ദ്രയാൻ-3ന്റെ ദൗത്യത്തിന് പിന്നാലെ റഷ്യ വിക്ഷേപിച്ച ചാന്ദ്ര ദൗത്യമാണ് ലൂണ-25. ചന്ദ്രയാൻ-3 ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന് മുമ്പ് വിക്ഷേപണ ദൗത്യം പൂർത്തിയാക്കാനായിരുന്നു ലൂണ-25 ലക്ഷ്യമിട്ടിരുന്നത്. എന്നാൽ വിക്ഷേപണത്തിന് മുമ്പായി ലൂണ സാങ്കേതിക തകരാറ് മൂലം ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങുകയായിരുന്നു.
ഇപ്പോൾ ലൂണ 25 പേടകം തകർന്ന് വീണ സ്ഥലത്ത് ഗർത്തം കണ്ടെത്തിയതായാണ് നാസയുടെ റോബോട്ടിക് ബഹിരാകാശ പേടകമായ ലൂണാർ റിക്കണൈസൻസ് ഓർബിറ്റർ അറിയിച്ചിരിക്കുന്നത്. എൽആർഒ പകർത്തിയ ഗർത്തത്തിന്റെ ചിത്രം നാസ പുറത്തുവിട്ടു. പുതുതായി ചന്ദ്രോപരിതലത്തിൽ രൂപപ്പെട്ട ഗർത്തം ലൂണയുടെ അപാകത മൂലമാണുണ്ടായതെന്നാണ് നാസ അവകാശപ്പെടുന്നത്.
ലൂണയുടെ ആഘാതത്തിന് മുമ്പ് എടുത്ത ചിത്രങ്ങളും അതിന് ശേഷം എടുത്ത ചിത്രങ്ങളും താരതമ്യം ചെയ്താണ് എൽആർഒ സംഘം പുതിയ ഗർത്തം കണ്ടെത്തിയത്. ഗർത്തം ഏകദേശം 10 മീറ്റർ വീതിയുള്ളതാണ്. ഇത് ചന്ദ്രനിൽ നിന്ന് 57.865 ഡിഗ്രി സൗത്ത് അക്ഷാംശത്തിലും 61.360 ഡിഗ്രി ഈസ്റ്റ് രേഖാംശത്തിലുമാണ് സ്ഥിതി ചെയ്യുന്നത്. ലൂണ 25-ന്റെ ലാൻഡിംഗ് പോയിന്റിൽ നിന്ന് 400 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം.
Comments