മഹിക കൗർ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത് 12-ാം വയസ്സിലാണ്. ശ്രീലങ്കക്കെതിരായ മത്സരത്തിൽ ഇംഗ്ലണ്ടിനായി അരങ്ങേറിയതിലൂടെ രണ്ട് രാജ്യങ്ങൾക്കായി മത്സരിക്കാനിറങ്ങുന്ന താരമെന്ന റെക്കോർഡും താരത്തിന്റെ പേരിലായി. ഇടങ്കയ്യൻ ബൗളറായ താരം ടി 20യിൽ ഇംഗ്ലണ്ടിനായി വിക്കറ്റും കണ്ടെത്തി. ചമരി അട്ടപട്ടുവിന്റെ വിക്കറ്റാണ് താരം നേടിയത്.
അണ്ടർ 19 വനിതാ ടി20 ലോകകപ്പ് ഏഷ്യാ ക്വാളിഫയറിൽ യുഎഇക്ക് വേണ്ടി കൗർ 11 വിക്കറ്റുകൾ വീഴ്‌ത്തി. 1.36 ശരാശരിയുളള താരത്തെ സീനിയർ ടീമിലേക്ക് പരിഗണിച്ചെങ്കിലും താരം ഇംഗ്ലണ്ടിനായി കളിക്കാൻ തീരുമാനിക്കുകയായിരുന്നു.
എംഎസ് ധോണിയെയും മിച്ചൽ സ്റ്റാർക്കിനെയും ആരാധിക്കുന്ന മഹിക, മികച്ച ഫാസ്റ്റ് ബൗളറാകാനുള്ള തയ്യാറെടുപ്പിലാണ്. തലയെന്ന മഹിയെ പോലെ ഒരോ കളികളിലും മികച്ച ഫിനിഷറായി തീരണമെന്നാണ് താരത്തിന്റെ ആഗ്രഹം.
ആരാണ് മഹിക കൗർ?
2011ൽ ഡൽഹി ഡെയർഡെവിൾസിനെതിരായ (ഇപ്പോൾ ഡൽഹി ക്യാപിറ്റൽസ്) രാജസ്ഥാൻ റോയൽസിന്റെ മത്സരത്തിൽ തിളങ്ങിയ അന്തരിച്ച ഓസ്ട്രേലിയൻ സ്പിന്നർ ഷെയ്ൻ വോണിന്റെ പ്രകടനം കണ്ടാണ് ക്രിക്കറ്റിലേയ്‌ക്ക് താരം തിരിഞ്ഞത്.
മഹികയുടെ കുടുംബം ദുബായിലേക്ക് മാറിയപ്പോഴാണ് താരം ഐസിസി അക്കാദമിയിൽ ചേർന്നത്. അക്കാദമിയിൽ വച്ച് ഭാവി യു.എ.ഇ ക്യാപ്റ്റൻ ഛായ മുഗളിനെ കാണുകയും ചെയ്തു. ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിച്ച ശേഷം ടി20 മത്സരങ്ങൾ കളിച്ച മഹിക 10 വിക്കറ്റ് വീഴ്‌ത്തി.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 186 റൺസ് നേടി. 187 റൺസ് വിജയലക്ഷ്യം പിൻതുടർന്ന ശ്രീലങ്ക 6 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 55 റൺസ് എന്ന നിലയിലെത്തിയപ്പോൾ മഴമൂലം കളി നിർത്തിവച്ചു. പിന്നീട് ഇംഗ്ലംണ്ടിനെ ഡിഎൽഎസിലൂടെ 12 റൺസിന് വിജയികളായി പ്രഖ്യാപിച്ചു.
അരങ്ങേറ്റ മത്സരത്തിൽ മഹിക തിളങ്ങി. ഡെത്ത് ബൗളിംഗിലേക്ക് മഴയ്‌ക്ക് ശേഷം മാറേണ്ടി വന്നെങ്കിലും, അവൾക്ക് അവളുടെ പ്ലാൻ കൃത്യമായി നടപ്പിലാക്കാൻ കഴിഞ്ഞെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹെതർ നൈറ്റ് മത്സരത്തിന് ശേഷം പറഞ്ഞു.
Comments