മാഞ്ചൈസ്റ്റർ യുണൈറ്റഡ് താരവും ബ്രസീലിയൻ താരവുമായ ആന്റണിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കാമുകി രംഗത്ത്. ഗാർഹിക പീഡന പരാതിയുമായി കാമുകി രംഗത്തെത്തിയതിനെ തുടർന്ന് ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ആന്റണിയെ ബ്രസീൽ ടീമിൽ നിന്ന് ഒഴിവാക്കി. ബൊളീവിയയ്‌ക്കും പെറുവിനും എതിരെ നടക്കുന്ന യോഗ്യത മത്സരങ്ങളിൽ നിന്നാണ് താരത്തെ പുറത്താക്കിയത്.
താരത്തിന്റെ മുൻ കാമുകി ഗബ്രിയേല കാവലിനാണ് ആരോപണങ്ങളുമായി രംഗത്തെത്തിയത്.ഗർഭിണിയായിരിക്കെ ക്രൂരമായി മർദ്ദിച്ചെന്നും പരിക്കേൽപ്പിച്ചെന്നുമാണ് ഗബ്രിയേല മെയ് 20ന് പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തിൽ അന്വേഷണം നടക്കുന്നതിനാലാണ് താരത്തെ പുറത്താകിയതെന്ന് ബ്രസീലിയൻ ഫുട്‌ബോൾ കോൺഫെഡറേഷൻ അറിയിച്ചത്. അതേസമയം, കാമുകിയെ ഉപദ്രവിച്ചിട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ആന്റണി. താരത്തിന് പകരം ഗബ്രിയേൽ ജിസൂസിനെ ടീമിൽ ഉൾപ്പെടുത്തി
താരത്തിനെതിരെ നടപടികളോ അന്വേഷണങ്ങളോ ഇതുവരെ മാഞ്ചസ്റ്റെർ യുണൈറ്റഡ് പ്രഖ്യാപിച്ചിട്ടില്ല. മാഞ്ചസ്റ്റർ പോലീസ് അന്വേഷിക്കുന്ന കേസിൽ താരത്തിനെതിരെ ഏതെങ്കിലും രീതിയിലുളള കുറ്റം കണ്ടെത്തിയൽ യുണൈറ്റഡിൽ നിന്നും താരം പുറത്താകും.
Comments