ന്യൂഡൽഹി: ഊർജ്ജരംഗത്ത് ഒന്നിച്ച് പ്രവർത്തിക്കുന്നതിന് ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ ധാരണ. ഇരുരാജ്യങ്ങളുടെയും പ്രധാന നേതാക്കൾ ഡൽഹിയിൽ ചേർന്ന സ്ട്രാറ്റജിക് പാർട്ട്നർഷിപ്പ് കൗൺസിലിന്റെ ആദ്യ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. പ്രധാനമന്ത്രി നരേന്ദ്രമോദി നയിച്ച ഇന്ത്യൻ പ്രതിനിധി സംഘവും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൂദ് നയിച്ച സൗദി ഡെലിഗേഷനും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം.
His Royal Highness Prince Mohammed bin Salman bin Abdulaziz Al Saud and I had very productive talks. We reviewed our trade ties and are confident that the commercial linkages between our nations will grow even further in the times to come. The scope for cooperation in grid… pic.twitter.com/UalSTDmrTY
— Narendra Modi (@narendramodi) September 11, 2023
ഊർജ്ജ സുരക്ഷ, വ്യാപാരം, നിക്ഷേപം, പ്രതിരോധം, ആരോഗ്യരംഗം, ഭക്ഷ്യസുരക്ഷ തുടങ്ങി നിരവധി വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി ചർച്ച നടന്നതായി വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ച്ചി അറിയിച്ചു. കൂടിക്കാഴ്ചയിൽ സ്വീകരിച്ച തീരുമാനത്തിന്റെ ഭാഗമായി ഊർജ്ജ, കാർഷിക, സാങ്കേതികവിദ്യ മേഖലകളിൽ വിവിധ കരാറുകളിൽ ഒപ്പുവയ്ക്കാനാണ് സാധ്യത. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൂദുമായി നടന്ന ചർച്ച ഏറെ ഫലവത്തായിരുന്നുവെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതൽ സുദൃഢമായി വരികയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു. ജി-ട്വന്റി സമ്മേളനത്തിൽ വിഭാവനം ചെയ്ത ഇന്ത്യ-മധ്യേഷ്യ യൂറോപ്പ് എയർ റെയിൽ സാമ്പത്തിക ഇടനാഴി ഡിജിറ്റൽ രംഗത്തും സാമ്പത്തിക രംഗത്തും വൻ കുതിച്ചുചാട്ടം ഉണ്ടാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments