കൊളംബോ: റിസർവ് ദിനത്തിലെ ഇന്ത്യ-പാക് പോരാട്ടത്തിൽ വീണ്ടും വില്ലനായി മഴ. പാകിസ്താൻ ബാറ്റിംഗ് ആരംഭിച്ച് 11-ഓവർ പിന്നിടുമ്പോഴായിരുന്നു വില്ലനായി മഴയെത്തിയത.് ഇതോടെയാണ് മത്സരം താത്കാലികമായി നിർത്തിവച്ചത്. മത്സരം നിർത്തി വയ്‌ക്കുമ്പോൾ പാകിസ്താൻ 11 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 44 റൺസെന്ന നിലയിലാണ്. പാകിസ്താന് ജയിക്കാൻ 39 ഓവറിൽ 313 റൺസ് വേണം.
ഇമാമം ഉൾ ഹക്കിന്റെയും ബാബർ അസമിന്റെയും വിക്കറ്റുകളാണ് പാകിസ്താന് നഷ്ടമായത്. ജസ്പ്രീത് ബുമ്രയാണ് ഇമാം ഉൾ ഹക്കിന്റെ വിക്കറ്റ് വിഴ്‌ത്തിയത്. ബാബർ അസമിന്റെ വിക്കറ്റ് ഹാർദ്ദിക് പാണ്ഡ്യയും നേടി.
ഇനി മത്സരം തുടരാനായില്ലെങ്കിൽ മത്സരത്തിന് ഫലമില്ലാതാവും. ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം മത്സരത്തിന് ഫലമുണ്ടാകണമെങ്കിൽ കുറഞ്ഞത് 20 ഓവറെങ്കിലും പൂർത്തിയാക്കണം. പാക് ഇന്നിംഗ്‌സ് 11 ഓവറെ പൂർത്തിയായിട്ടുള്ളൂ എന്നതിനാൽ ഇനി മത്സരം തുടങ്ങാനായില്ലെങ്കിൽ ഫലമില്ലാതെ ഉപേക്ഷിക്കും.
പോയിൻറുകൾ ഇരു ടീമും തുല്യമായി പങ്കിടും. മഴ മാറി മത്സരം തുടങ്ങാനായാൽ ഓവറുകൾ വെട്ടിക്കുറക്കാനുള്ള സാധ്യതകകളുണ്ട്.മഴ മാറി മത്സരം തുടങ്ങിയാല്‍ നഷ്ടമായ സമയത്തിന് അനുസരിച്ച് ഓവറുകള്‍ വെട്ടിക്കുറയ്‌ക്കും. ഓവറുകള്‍ വെട്ടിക്കുറച്ചാല്‍ 20 ഓവറില്‍ 200 റണ്‍സെന്ന വമ്പന്‍ ലക്ഷ്യമായിരിക്കും പാക്കിസ്ഥാന് മുന്നിലുണ്ടാകുക.
Comments