പട്ന: ഹോസ്റ്റലിൽ പട്ടിണി കിടന്ന് വശംകെട്ട വിദ്യാർത്ഥിനികൾ നാട്ടിലേക്ക് മടങ്ങി. ബിഹാറിലെ ജാമുയി ജില്ലയിലെ റസിഡൻഷ്യൽ പബ്ലിക് സ്‌കൂളിലാണ് സംഭവം. 55 -ഓളം വിദ്യാർത്ഥികളാണ് ഹോസ്റ്റലിൽ നിന്നും ഭക്ഷണം കിട്ടാതെ വീട്ടിലേക്ക് മടങ്ങിയത്.
പല ദിവസങ്ങളിലും വിദ്യാർത്ഥികൾ പട്ടിണി കിടക്കുകയായിരുന്നു പതിവ്. ഒടുവിൽ ഗത്യന്തരമില്ലാതെ ഹോസ്റ്റൽ വിട്ട് കുട്ടികൾ ഓടിപോകുകയായിരുന്നു. ഇതിൽ 3 വിദ്യാർത്ഥികളെ സെക്യൂരിറ്റികളുടെ നേതൃത്വത്തിൽ തിരികെ കൊണ്ടു വന്നു. തങ്ങൾക്ക് പല ദിവസങ്ങളിലും ഭക്ഷണം ലഭിക്കാറില്ലെന്നായിരുന്നു വിദ്യാർത്ഥികളുടെ പ്രതികരണം.
ശനിയാഴ്ച ഉച്ചവരെയും ഭക്ഷണം കിട്ടയിരുന്നില്ല. തുടർന്ന് വാർഡനായ ഗുഡി കുമാരി ഉറക്കത്തിലായിരുന്നപ്പോൾ താക്കോൽ കൈവശപ്പെടുത്തി വീടുകളിൽ പോകുകയായിരുന്നു കുട്ടികൾ. ഒരു നേരത്തെ ഭക്ഷണം കഴിക്കാനാണ് പോയതെന്ന് തിരികെയെത്തിയ വിദ്യാർത്ഥികൾ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഹോസ്റ്റൽ സന്ദർശിച്ച കസ്തൂർബാ ഗാന്ധി റെസിഡൻഷ്യൽ സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർ പ്രശാന്ത് കുമാർ പറഞ്ഞു.
Comments