ലക്‌നൗ: തീവ്രവാദ സംഘടനയായ അൽ-ഖ്വയ്ദ ഭീകരന്റെ വീട് കണ്ടുകെട്ടി എൻഐഎ സംഘം. ഉത്തർപ്രദേശിലെ ദുബാഗ പ്രദേശത്തുള്ള മിൻഹാജ് അഹമ്മദ് എന്ന് ഭീകരന്റെ വസ്തുവാണ് എൻഐഎ സംഘം കണ്ടുകെട്ടിയത്. ഭീകരവാദ പ്രവർത്തനങ്ങളിലൂടെ കിട്ടിയ പണം ഉപയോഗിച്ച് നിർമ്മിച്ച വീടാണ് കണ്ടുകെട്ടിയതെന്ന് എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞു.
മിൻഹാജിന്റെ കുടുംബത്തിന്റെ പേരിലാണ് വസ്തു രജിസ്റ്റർ ചെയ്തിരിക്കുന്നത്. മിൻഹാജ് ടിആർഎഫുമായി ബന്ധമുള്ള ഭീകരരുമായി പ്രവർത്തിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഭീകര സംഘടനകളായ അൽ-ഖ്വയ്ദയും അൻസാർ ഗസ്വത്-ഉൽ-ഹിന്ദും ഭീകരാക്രമണങ്ങൾ നടത്താനുള്ള പദ്ധതികളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് എൻഐഎ അറിയിച്ചു.
അൽ-ഖ്വയ്ദയിലേക്ക് അംഗങ്ങളെ റിക്രൂട്ട് ചെയ്ത കേസിൽ മിൻഹാജിന് പങ്കുണ്ടായിരുന്നതായും കശ്മീരിൽ ഭീകര പ്രവർത്തനങ്ങൾ നടത്തുന്നതിന് മിൻഹാജ് ഫണ്ട് നൽകിയതായും എൻഐഎ കണ്ടെത്തി.
2021 ജൂലൈയിലാണ് കേസ് ആദ്യം രജിസ്റ്റർ ചെയ്തത്. കേസിൽ ഇതുവരെ ആറ് പ്രതികളെ എൻഐഎ അറസ്റ്റ് ചെയ്യുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
Comments