എറണാകുളം: ആലുവയിൽ ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രധാന തെളിവുകൾ കണ്ടെടുത്ത് പോലീസ്. പ്രതി ക്രിസ്റ്റിൻ രാജ് കുറ്റകൃത്യം നടത്തിയ സമയം ധരിച്ചിരുന്ന ഷർട്ട് തെളിവെടുപ്പിനിടെ കണ്ടെടുത്തു. കേസിൽ മോഷണമുതലുകൾ വിൽക്കാൻ സഹായിച്ച ബംഗാൾ സ്വദേശികൾക്കൊപ്പമിരുത്തിയും ക്രിസ്റ്റിലിനെ ചോദ്യം ചെയ്യും. ചൊവ്വാഴ്ചയാണ് പ്രതിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്.
പ്രതി ക്രിസ്റ്റിൽ രാജിനെ വിവിധ ഭാഗങ്ങളിൽ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. പീഡനം നടത്തിയ ഇടയപ്പുറത്തെ മോട്ടോർ ഷെഡ്ഡിലെത്തിച്ചും തെളിവെടുത്തിരുന്നു. തെളിവെടുപ്പിനിടെ രണ്ട് മൊബൈൽ ഫോണുകളും, കുട്ടിയെ ഉപദ്രവിക്കുന്ന സമയം ക്രിസ്റ്റിൽ രാജ് ധരിച്ചിരുന്ന ചുവന്ന ഷർട്ടും, കയ്യിലുണ്ടായിരുന്ന രണ്ട് ഫോണുകളും കണ്ടെത്തിയിരുന്നു. കൃത്യം നടത്തുന്ന സമയം ധരിച്ചിരുന്ന വസ്ത്രം കേസിൽ പ്രധാന തെളിവാകും. ഫോറൻസിക്, വിരലടയാള വിദഗ്ദർ ശേഖരിച്ച തെളിവുകളും നിർണ്ണായകമാണ്.
അതേസമയം കൃത്യത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താൻ വിശദമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. ക്രിസ്റ്റിൽ രാജിൽ നിന്ന് മോഷ്ടിച്ച മൊബൈലുകൾ വാങ്ങി വിറ്റിരുന്ന ഇതര സംസ്ഥാനക്കാരായ മൂന്ന് പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയ അന്വേഷണ സംഘം ക്രിസ്റ്റിൻ രാജിനൊപ്പവും ഇവരെ ചോദ്യം ചെയ്യും. വെസ്റ്റ് ബംഗാൾ മുർഷീദാബാദ് സ്വദേശി മുസ്തക്കിൻ മൊല്ല, നോയിഡ സ്വദേശി ബിലാൽ ബിശ്വാസ്, ലാൽ മുഹമ്മദ് മണ്ഡൽ എന്നിവരായിരുന്നു അറസ്റ്റിലായിരുന്നത്.
Comments