ചെന്നൈ: തമിഴ്‌നാട്ടിലും തെലങ്കാനയിലും എൻഐഎ സംഘം നടത്തിയ പരിശോധനയിൽ വിദേശ കറൻസികളും ഡിജിറ്റൽ രേഖകളും പിടിച്ചെടുത്തു. ഇസ്ലാമിക് സ്റ്റേറ്റിന്റെ പരിശീലന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇതിലൂടെ വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടന്നത്. തമിഴ്നാട്ടിലെയും തെലങ്കാനയിലെയും 31 സ്ഥലങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്.
പരിശോധനയിൽ 60 ലക്ഷം രൂപയും 18,200 യുഎസ് ഡോളറും എൻഐഎ പിടിച്ചെടുത്തിട്ടുണ്ട്. വിവിധയിടങ്ങളിൽ നിന്നായി പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, ഹാർഡ് ഡിസ്‌കുകൾ എന്നിവയിലെ വിവരങ്ങൾ എൻഐഎ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്. കൂടാതെ അറബി ഭാഷകളിലുള്ള നിരവധി പുസ്തകങ്ങളും സംഘം കണ്ടെടുത്തു.
രാവിലെ ആറ് മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. ഐഎസ്ഐഎസ് തൃശൂർ മൊഡ്യൂൾ കേസിലെ പ്രതിയായ സെയ്ദ് നബീൽ അഹമ്മദിനെ ചോദ്യം ചെയ്തതിനെ തുടർന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എൻഐഎ റെയ്ഡ് നടത്തിയത്. പുതിയ ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാനുള്ള ശ്രമങ്ങൾ തമിഴ്‌നാടും തെ
Comments