കാസർകോട് : നിപ വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ അതിർത്തി ചെക്‌പോസ്റ്റുളിൽ വാഹന പരിശോധന കർശനമാക്കി. സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ നിന്നുള്ള വാഹനങ്ങളാണ് പരിശോധിക്കുന്നത്. കാസർകോട് അതിർത്തിയിലെ തലപ്പാടി ചെക്ക്‌പോസ്റ്റിലാണ് കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ നിന്നെത്തുന്ന വാഹനങ്ങളാണ് പരിശോധിക്കുന്നത്.
നേരത്തേ തന്നെ തമിഴ്‌നാട് അതിർത്തിയിലടക്കം സുരക്ഷ ശക്തമാക്കിയിരുന്നു. നിപ ബാധിതരുടെ എണ്ണം കൂടിയതും സാധ്യത പട്ടികയിലെ എണ്ണം കൂടിയതുമാണ് അതിർത്തികളിൽ പരിശോധന കർശനമാക്കാനുള്ള കാരണം.
അതേസമയം ഹൈ റിസ്‌ക് സാധ്യതാപട്ടികയിലുൾപ്പെട്ടവരുടെ ശ്രവ പരിശോധാന ഫലം നെഗറ്റീവായതോടെ കോഴിക്കോട് നിപ ഭീതി ഒഴിയുകയാണ്. ഇനി 39 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. ഏറ്റവുമൊടുവിൽ പോസിറ്റീവായ ചെറുവണ്ണൂർ സ്വദേശിയുടെ സമ്പർക്ക പട്ടികയിലെ അഞ്ചുപേരുടെ ഫലമടക്കമാണിത്. ഇയാളെ പരിശോധിച്ച ആരോഗ്യ പ്രവർത്തകയടക്കം ഐസോലെഷനിലാണ്.
Comments