ഹൈദരബാദ്: തെലങ്കാനയിലെ മുസ്ലീം ധോബികൾക്ക് മാത്രം സൗജന്യമായി വൈദ്യുതി നൽകുന്നതിനെതിരെ ബിജെപി രംഗത്ത്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമായാണ് പ്രത്യേക വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് സൗജന്യമായി വൈദ്യുതി നൽകുന്നതെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും പാർലമെന്റ് അംഗവുമായ ബന്ദി സഞ്ജയ് കുമാർ പറഞ്ഞു. പരമ്പരാഗതമായി അലക്ക് ജോലി ചെയ്യുന്ന രജക് സമുദായത്തിന്റെ തൊഴിലവസരങ്ങളെ ഇത് പ്രതികൂലമായി ബാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലീം ധോബി ഘട്ടുകൾക്കും അലക്ക് കടകൾക്കും 250 യൂണിറ്റ് സൗജന്യ വൈദ്യുതി വിതരണം ചെയ്യാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ അപലപിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. വിവിധ വിഭാഗക്കാർ ഈ ജോലി ചെയ്യുമ്പോൾ പ്രത്യേക സമുദായത്തിന് മാത്രം സൗജന്യം നൽകുന്നത് അംഗീകരിക്കാൻ കഴിയില്ല. മുഖ്യമന്ത്രി മതഭ്രാന്ത് കൊണ്ട് പുതിയ നിസാമായി മാറിയിരിക്കുന്നു. ഒരു വിഭാഗം ആളുകളിൽ നിന്ന് വോട്ട് ബാങ്കുകൾ ഉറപ്പിക്കാനുള്ള ശ്രമമാണ് ബന്ദി സഞ്ജയ് കുമാർ ആഞ്ഞടിച്ചു.
ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ(എഐഎംഐഎം)പാർട്ടിയെയും അതിന്റെ തലവൻ അസദുദ്ദീൻ ഒവൈസിയെയും തൃപ്തിപ്പെടുത്താനുള്ള ചന്ദ്രശേഖർ റാവുവിന്റെ ശ്രമമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.
Comments