ന്യൂഡൽഹി: വനിത സംവരണ ബിൽ പാസാക്കിയതിൽ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടന 128-ാം ഭേദഗതി 2023, ലോക്സഭയിൽ ഇത്രയും മികച്ച പിന്തുണയോടെ പാസാക്കിയതിൽ സന്തോഷമുണ്ട്. ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്ത് എല്ലാ എംപിമാർക്കും നന്ദി അറിയിക്കുന്നു- പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
നിയമനിർമ്മാണത്തിലെ ചരിത്രപരമായ ഏടാണ് നാരീ ശക്തി വന്ദൻ അധിനിയം. സ്ത്രീ ശാക്തീകരണത്തെ ത്വരിതപ്പെടുത്താനും രാഷ്‌ട്രീയ പ്രക്രിയയിൽ സ്ത്രീകളുടെ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കാനും ബിൽ വഴി സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Delighted at the passage of The Constitution (One Hundred and Twenty-Eighth Amendment) Bill, 2023 in the Lok Sabha with such phenomenal support. I thank MPs across Party lines who voted in support of this Bill.
The Nari Shakti Vandan Adhiniyam is a historic legislation which…
— Narendra Modi (@narendramodi) September 20, 2023
രണ്ട് വോട്ടുകൾക്കെതിരെ 454 വോട്ടുകൾക്കാണ് നാരീ ശക്തി അധിനിയം പാസായത്. അസറുദ്ദീൻ ഒവൈസിയും ഇംത്യാസ് ജലീലുമാണ് ബില്ലിനെ എതിർത്തത്. ലോക്സഭയിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സീറ്റ് ഉറപ്പാക്കുന്ന ബിൽ ആണ് 454 പേരുടെ പിന്തുണയോടെ ലോക്സഭ പാസാക്കിയത്. എട്ട് മണിക്കൂർ ചർച്ചയ്‌ക്ക് ഒടുവിലാണ് ബിൽ പാസാക്കിയത്. സ്ലിപ് നൽകിയാണ് ബില്ലിൻമേൽ വോട്ടെടുപ്പ് നടത്തിയത്.