ഇരട്ടത്താപ്പിന്റെ ലോകമാണിതെന്ന് അഭിപ്രായപ്പെട്ട് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ലോകത്തെ വലിയ രീതിയിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന പല രാജ്യങ്ങളും മാറ്റത്തിനുള്ള സമ്മർദ്ദത്തെ ചെറുക്കുകയാണെന്നും ജയശങ്കർ പറഞ്ഞു. ഒബ്സർവർ റിസർച്ച് ഫൗണ്ടേഷൻ ആതിഥേയത്വം വഹിച്ച ‘സൗത്ത് റൈസിംഗ്: പാർട്ണർഷിപ്പുകൾ, സ്ഥാപനങ്ങൾ, ആശയങ്ങൾ’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്‌ട്രീയ ഇച്ഛാശക്തിയേക്കാൾ കൂടുതൽ, മാറ്റത്തിന് വേണ്ടി രാഷ്‌ട്രീയ സമ്മർദ്ദമുണ്ടെന്ന് താൻ കരുതുന്നു. ലോകത്ത് വളർന്നുവരുന്ന ഒരു വികാരമുണ്ട്, ആഗോള സൗത്ത് അത് തരത്തിൽ ഉൾക്കൊള്ളുന്നുണ്ടെങ്കിലും രാഷ്‌ട്രീയമായ എതിർപ്പും പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സ്വാധീനമുള്ള സ്ഥാനങ്ങൾ വഹിക്കുന്നവർ പലരും മാറ്റാനുള്ള സമ്മർദ്ദത്തെ ചെറുക്കുന്നുണ്ടെന്ന് യുഎൻ സുരക്ഷാ കൗൺസിലിൽ കണ്ടതാണ്. ഇന്ന് സാമ്പത്തികമായി ആധിപത്യം പുലർത്തുന്നവർ അവരുടെ ഉത്പാദനശേഷി പ്രയോജനപ്പെടുത്തുമ്പോൾ ചരിത്രപരമായ സ്വാധീനമുള്ളവർ ആ കഴിവുകളും ആയുധമാക്കിയിട്ടുണ്ടെന്ന് ജയശങ്കർ പറഞ്ഞു.