ചാറ്റ് ജിപിടി മോഡലുകൾ പ്രവർത്തിക്കാൻ ആണവോർജ്ജം ഉപയോഗിക്കാൻ തീരുമാനിച്ച് മൈക്രോസോഫറ്റ്. ഇതിനാവശ്യമായ ആണവ ശാസ്ത്രജ്ഞരെ നിയമിക്കുന്ന പ്രക്രിയയിലാണ് നിലവിൽ കമ്പനി. വലിയ ന്യൂക്ലിയർ റിയാക്ടുകൾക്ക് പകരം ചെറിയ റിയാക്ടറുകളെ ആശ്രയിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇതിലൂടെ എഐ മോഡലുകൾ പ്രവർത്തിക്കാനാവശ്യമായ ചിലവ് കുറയ്‌ക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
AI മോഡലുകളുടെ പ്രവർത്തനങ്ങൾക്ക് വലിയ തോതിൽ ഊർജ്ജം വേണ്ടി വരുന്നു. ചാറ്റ് ജിപിടിയുമായി ബന്ധപ്പെട്ടുള്ള സെർവറിന്റ പ്രവർത്തനങ്ങൾക്ക് പ്രതിദിനം 7,00,000 ഡോളർ വരെ ചിലവ് വന്നേക്കാം. എഐയുമായി ബന്ധപ്പെട്ട കമ്പ്യൂട്ടേഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി 550 ടണ്ണിലധികം കാർബൺഡൈ ഓക്‌സൈഡ് പുറന്തള്ളാൻ ഇടയുണ്ട്. കൂടാതെ 3.5 ദശലക്ഷം ലിറ്റർ വെള്ളം ഇതിനാവശ്യമായി വന്നേക്കും. കാർബൺ പുറന്തള്ളൽ കുറയ്‌ക്കുന്നതിന്റ ഭാഗമായി പുനരുപയോഗിക്കാൻ കഴിയുന്ന ഊർജ്ജ സ്രോതസുകളിലേക്ക് ഡാറ്റ സെന്ററുകളുടെ പ്രവർത്തനങ്ങളെ കേന്ദ്രീകരിക്കാനാണ് മൈക്രോസോഫ്റ്റിന്റ തീരുമാനം. ഇതിന്റെ ഭാഗമായാണ് ആണവോർജ്ജം ഉപയോഗിക്കാൻ കമ്പനി തീരുമാനിച്ചത്.
പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് ചാറ്റ് ജിപിടിയുടെ ഡെവലപ്പർമാരായ ഓപ്പൺ എഐയുമായി 10 മില്യൺ ഡോളറിന്റ കരാറിൽ ഏർപ്പെട്ടിരിക്കുകയാണ് മൈക്രോസോഫ്റ്റ്.