ഭൂമിയിലെ എട്ടാം ഭൂഖണ്ഡം കണ്ടെത്തി ശാസ്ത്രലോകം. 375 വർഷത്തോളം ഒളിഞ്ഞിരുന്ന ഭൂഖണ്ഡത്തെയാണ് ജിയോളജിസ്റ്റുകൾ കണ്ടെത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മൂന്നര നൂറ്റാണ്ടോളം കാലം ഈ ഭൂഖണ്ഡം വെള്ളത്തിനടിയിൽ മറഞ്ഞിരിന്നുവെന്നാണ് ശാസ്ത്രലോകം പറയുന്നത്. സെലാൻഡിയാ എന്നാണിതിന് ജിയോളജിസ്റ്റുകൾ പേരിട്ടിരിക്കുന്നത്. ടി- റിയു-അ-മൗവീ എന്നും ഇതിനെ വിശേഷിപ്പിക്കുന്നു. ഇതിന്റെ ചെറുരൂപത്തിലുള്ള ഭൂപടവും ജിയോളജിസ്റ്റുകൾ പുറത്തുവിട്ടിട്ടുണ്ട്.
1.89 ദശലക്ഷം ചതുരശ്രമ മൈൽ വലിപ്പമുള്ള പ്രദേശമാണിത്. 500 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് കിഴക്കൻ ഓസ്‌ട്രേലിയയും പടിഞ്ഞാറൻ അന്റാർട്ടിക്കയുടെ ഒട്ടുമിക്ക ഭാഗങ്ങളും ഉൾപ്പെടുന്ന സൂപ്പർകോണ്ടിനന്റ് എന്നറിയപ്പെടുന്ന ഗോണ്ട്‌വാനയുടെ ഭാഗമായിരുന്നു ഇതെന്നാണ് കണ്ടെത്തൽ. പാരിസ്ഥികമായ ചില കാരണങ്ങളാൽ ഗോണ്ട്‌വാനയിൽ നിന്നും അകലുകയായിരുന്നു സെലാൻഡിയാ. ഇതിന്റെ യഥാർത്ഥ കാരണമെന്തെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ജിയോളജിസ്റ്റുകൾ.
സെലാൻഡിയാ എന്ന ഈ പുതിയ ഭൂഖണ്ഡത്തിന്റെ ഭൂരിഭാഗം പ്രദേശവും നിലവിൽ വെള്ളത്തിനടിയിലാണ്. കൂടുതൽ വ്യക്തമായ വിവരങ്ങൾ ലഭിക്കുന്നതിന് ഇനിയും സമയമെടുക്കുമെന്നാണ് സിലാൻഡ് ക്രൗൺ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ജിയോളജിസ്റ്റുകൾ അറിയിക്കുന്നത്.
ഡച്ച് വ്യാപാരിയും നാവികനുമായ അബേൽ ടാസ്മാൻ 1642ൽ ഈ ഭൂഖണ്ഡം കണ്ടെത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. തുടർന്ന് ഈ ഭൂഖണ്ഡത്തെക്കുറിച്ച് കൂടുതൽ വ്യക്തമായ വിവരങ്ങൾ ലഭിക്കുന്നതിന് ശാസ്ത്രജ്ഞർ അന്വേഷണം തുടങ്ങി. എന്നാൽ ഇത് മറഞ്ഞിരിക്കുകയാണെന്നായിരുന്നു 2017 വരെ ഭൗമശാസ്ത്രജ്ഞരുടെ വിശദീകരണം.