ഹാങ്ചോ: ഏഷ്യന്‍ ഗെയിംസില്‍ കുതിപ്പ് തുടര്‍ന്ന് ഇന്ത്യ. ഇന്ന് നേടിയ രണ്ടു സ്വര്‍ണവും മൂന്ന് വെള്ളിയുമടക്കം ഇന്ത്യയുടെ മെഡല്‍ നേട്ടം 31 ആയി .എട്ട് സ്വര്‍ണവും 11 വെള്ളിയും 12 വെങ്കലവുമടക്കവുമാണിത്. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിംഗില്‍ ഇന്ത്യ സ്വര്‍ണവും വെള്ളിയും നേടിയാണ് മികവ് തുടര്‍ന്നത്. ടീമിനത്തില്‍ മെഡല്‍ നേട്ടത്തിന് തൊട്ട് പിന്നാലെയാണ് വ്യക്തിഗത വിഭാഗത്തിലും തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചത്.
ഗെയിംസ് റെക്കോഡോടെ പലക് ഗുലിയ സ്വര്‍ണവും ഇഷ സിംഗ് വെള്ളിയും നേടി. 242.1 പോയിന്റാണ് പലക് നേടിയത്. ഇഷ സിങ്, ദിവ്യ ടി.എസ്. പലക് ഗുലിയ എന്നിവരടങ്ങിയ സഖ്യം ഇന്ന് രാവിലെ മെഡല്‍ നേടിയിരുന്നു. വനിതാ വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റര്‍ ടീം വിഭാഗത്തിലായിരുന്നു നേട്ടം.
ഏഷ്യന്‍ ഗെയിംസിലെ ഇഷയുടെ നാലാമത്തെ മെഡൽ നേട്ടമായിരുന്നു ഇത്. രണ്ട് ടീം മെഡലുകള്‍ (10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെള്ളി, 25 മീറ്റര്‍ പിസ്റ്റളില്‍ സ്വര്‍ണം), 25 മീറ്റര്‍ പിസ്റ്റളില്‍ വ്യക്തിഗത വെള്ളി. ഹാങ്ചോ ഏഷ്യൻ ഗെയിംസിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന മെഡല്‍ നേട്ടമാണിത്.
അതേസമയം പുരുഷ ടെന്നീസില്‍ ഡബിള്‍സ് വിഭാഗത്തില്‍ ഇന്ത്യയുടെ രാംകുമാര്‍ രാമനാഥന്‍-സാകേത് മിനേനി സഖ്യം വെള്ളിയും കരസ്ഥമാക്കി.സ്വര്‍ണ പ്രതീക്ഷയായിരുന്ന ഇന്ത്യന്‍ ജോഡി ഫൈനലില്‍ ചൈനീസ് തായ്‌പേയിയോട് പരാജയപ്പെടുകയായിരുന്നു. സ്‌കോര്‍: 6-4, 6-4. ഇന്ത്യൻ വനിത സ്ക്വാഷ് ടീമും വെങ്കല നേട്ടത്തോടെ യാത്ര അവസാനിപ്പിച്ചു.