മകനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊന്നതിന് പിന്നാലെ 'അജ്ഞാതർ' സുഹൃത്തിനേയും വെടിവെച്ച് കൊന്നു; കൊടും ഭീകരൻ ഹാഫിസ് സയീദ് കടുത്ത ദുഃഖത്തിലെന്ന് പാക് മാദ്ധ്യമങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മകനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊന്നതിന് പിന്നാലെ ‘അജ്ഞാതർ’ സുഹൃത്തിനേയും വെടിവെച്ച് കൊന്നു; കൊടും ഭീകരൻ ഹാഫിസ് സയീദ് കടുത്ത ദുഃഖത്തിലെന്ന് പാക് മാദ്ധ്യമങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2023, 04:08 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമബാദ്: നിരോധിത ഭീകരസംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ സ്ഥാപകൻ ഹാഫീസ് സയീദിന് കനത്ത തിരിച്ചടി. ഹാഫിസ് സയീദുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന മുഫ്തി ഖൈസർ ഫാറൂഖ് അഞ്ജാതരുടെ വെടിയേറ്റ് മരിച്ച വിവരമാണ് പുറത്ത് വന്നത്. ഹാഫീസ് സയീദിന്റെ മകൻ കമാലുദ്ദീൻ സയീദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ വാർത്ത ഇന്നലെ പുറത്തുവന്നിരുന്നു. രണ്ട് സംഭവങ്ങളും ആഗോള ഭീകരനായ ഹാഫീസ് സയീദിന് വലിയ തിരിച്ചടിയായാണ് വിലയിരുത്തുന്നത്. മുഫ്തി ഖൈസർ ഫാറൂഖിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം നിലവിൽ ഒരു തീവ്രവാദ സംഘടനയും ഏറ്റെടുത്തിട്ടില്ല.

മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്ത ഇസ്ലാമിക കൊടും ഭീകരൻ ലഷ്‌കറിന്റെ മുതിർന്ന നേതാവ് ഹാഫീസ് സയീദ് നിലവിൽ പാകിസ്താനിലാണ്. ഐക്യരാഷ്‌ട്രസഭയും ഹാഫീസിനെ ഭീകരനായി പ്രഖ്യാപിക്കുകയും 10 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ഹാഫീസ് സയീദ് സ്ഥാപിച്ച ഭീകരസംഘടനയായ ലഷ്‌കർ ഇ ത്വയ്ബയെ 2001 ൽ അമേരിക്ക കരിമ്പട്ടികയിൽപ്പെടുത്തിയിരുന്നു. പിന്നീട് അമേരിക്കയുടെ സമ്മർദ്ദത്തെ തുടർന്ന് ലഷ്‌കർ ഇ ത്വയ്ബയെ 2002 ൽ തന്നെ പാകിസ്താൻ നിരോധിച്ചു.വിലക്ക് വന്നതിനെ തുടർന്ന് ലഷ്‌കർ തൊയിബ പേര് മാറ്റി ജമാത് ഉത് ദവ എന്ന പേരിലാണ് പാക് മണ്ണിൽ പ്രവർത്തിക്കുന്നത്.

അമേരിക്ക തെളിവുകൾ നിരത്തിയിട്ടും കൊടും ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടും സയീദിനെ വിട്ട് നൽകാൻ പാകിസ്താൻ തയ്യാറായിരുന്നില്ല. പാക് സർക്കാരിന്റെ പൂർണ്ണ പിന്തുണയൊടെയാണ് ഇയാൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണങ്ങളും ഭീകര സംഘടനകൾക്കായി ഫണ്ടിംഗും നടത്തിയത്. ലാഹോറിനടുത്തുള്ള ഹാഫിസിന്റെ ആസ്ഥാനം ഐഎസ്ഐയുടെ കാവലിലാണ്. പാക് സൈനിക ചടങ്ങുകളിൽ പതിവായി അതിഥിയാണ് ഹാഫീസ് സയീദ്.

മുഗൾ സാമ്രാജ്യത്തിന്റെ പുനഃസ്ഥാപനവും ഇന്ത്യയുടെ നാശവും ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നതെന്ന് ഇയാൾ പല തവണ പൊതുവേദിയിൽ പ്രസംഗിച്ചിട്ടുണ്ട്. ഒസാമ ബിൻ ലാദനുമായി അടുത്ത പങ്കാളികളായിരുന്നു ഹാഫീസ്. കാശ്മീരിലെ മുസ്ലീ ജനത കൂടുതലായി താമസിക്കുന്ന ഭാഗങ്ങൾ പാകിസ്താനു വേണ്ടി തിരിച്ചുപിടിക്കുന്നതാണ് ഹാഫീസ് സയീദ് മുന്നോട്ടുവച്ച ലഷ്‌കറിന്റെ പ്രത്യയശാസ്ത്രം.

ആഗോള ഭീകരൻ ഹാഫീസ് സയീദിന്റെ മക്കളിൽ ഒരാളായ കമാലുദ്ദീൻ സയീദിനെ പെഷവാറിൽ വെച്ച് കാറിലെത്തിയ അജ്ഞാതർ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
പാകിസ്താനിലെ പെഷവാറിൽ നിന്ന് ”അജ്ഞാതർ” തട്ടിക്കൊണ്ടുപോയ കമാലുദ്ദീന്റെ മൃതദേഹം ക്രൂരമായി പീഡിപ്പിക്കപ്പെട്ട നിലയിൽ കണ്ടെടുത്തുവെന്നാണ് റിപ്പോർട്ട് .
ശരീരത്തിൽ നിരവധി മുറിവുകളും ഉള്ളതായി പറയപ്പെടുന്നു.കറാച്ചിയിൽ വച്ചാണ് ഹാഫീസ് സയീദിന്റെ കൂട്ടാളി മുഫ്തി ഖൈസർ ഫാറൂഖിനെ അജ്ഞാതർ വെടിവച്ചു കൊന്നത്. ലഷ്‌കർ-ഇ-തൊയ്ബ ആദ്യ അംഗങ്ങളിൽ ഒരാളാണ് മുഫ്തി ഖൈസർ ഫാറൂഖ്.

Tags: LASHKAR E THOIBAHafees Zayed
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies