മകനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊന്നതിന് പിന്നാലെ 'അജ്ഞാതർ' സുഹൃത്തിനേയും വെടിവെച്ച് കൊന്നു; കൊടും ഭീകരൻ ഹാഫിസ് സയീദ് കടുത്ത ദുഃഖത്തിലെന്ന് പാക് മാദ്ധ്യമങ്ങൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മകനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊന്നതിന് പിന്നാലെ ‘അജ്ഞാതർ’ സുഹൃത്തിനേയും വെടിവെച്ച് കൊന്നു; കൊടും ഭീകരൻ ഹാഫിസ് സയീദ് കടുത്ത ദുഃഖത്തിലെന്ന് പാക് മാദ്ധ്യമങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2023, 04:08 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമബാദ്: നിരോധിത ഭീകരസംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ സ്ഥാപകൻ ഹാഫീസ് സയീദിന് കനത്ത തിരിച്ചടി. ഹാഫിസ് സയീദുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന മുഫ്തി ഖൈസർ ഫാറൂഖ് അഞ്ജാതരുടെ വെടിയേറ്റ് മരിച്ച വിവരമാണ് പുറത്ത് വന്നത്. ഹാഫീസ് സയീദിന്റെ മകൻ കമാലുദ്ദീൻ സയീദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ വാർത്ത ഇന്നലെ പുറത്തുവന്നിരുന്നു. രണ്ട് സംഭവങ്ങളും ആഗോള ഭീകരനായ ഹാഫീസ് സയീദിന് വലിയ തിരിച്ചടിയായാണ് വിലയിരുത്തുന്നത്. മുഫ്തി ഖൈസർ ഫാറൂഖിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം നിലവിൽ ഒരു തീവ്രവാദ സംഘടനയും ഏറ്റെടുത്തിട്ടില്ല.

മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്ത ഇസ്ലാമിക കൊടും ഭീകരൻ ലഷ്‌കറിന്റെ മുതിർന്ന നേതാവ് ഹാഫീസ് സയീദ് നിലവിൽ പാകിസ്താനിലാണ്. ഐക്യരാഷ്‌ട്രസഭയും ഹാഫീസിനെ ഭീകരനായി പ്രഖ്യാപിക്കുകയും 10 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ഹാഫീസ് സയീദ് സ്ഥാപിച്ച ഭീകരസംഘടനയായ ലഷ്‌കർ ഇ ത്വയ്ബയെ 2001 ൽ അമേരിക്ക കരിമ്പട്ടികയിൽപ്പെടുത്തിയിരുന്നു. പിന്നീട് അമേരിക്കയുടെ സമ്മർദ്ദത്തെ തുടർന്ന് ലഷ്‌കർ ഇ ത്വയ്ബയെ 2002 ൽ തന്നെ പാകിസ്താൻ നിരോധിച്ചു.വിലക്ക് വന്നതിനെ തുടർന്ന് ലഷ്‌കർ തൊയിബ പേര് മാറ്റി ജമാത് ഉത് ദവ എന്ന പേരിലാണ് പാക് മണ്ണിൽ പ്രവർത്തിക്കുന്നത്.

അമേരിക്ക തെളിവുകൾ നിരത്തിയിട്ടും കൊടും ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടും സയീദിനെ വിട്ട് നൽകാൻ പാകിസ്താൻ തയ്യാറായിരുന്നില്ല. പാക് സർക്കാരിന്റെ പൂർണ്ണ പിന്തുണയൊടെയാണ് ഇയാൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണങ്ങളും ഭീകര സംഘടനകൾക്കായി ഫണ്ടിംഗും നടത്തിയത്. ലാഹോറിനടുത്തുള്ള ഹാഫിസിന്റെ ആസ്ഥാനം ഐഎസ്ഐയുടെ കാവലിലാണ്. പാക് സൈനിക ചടങ്ങുകളിൽ പതിവായി അതിഥിയാണ് ഹാഫീസ് സയീദ്.

മുഗൾ സാമ്രാജ്യത്തിന്റെ പുനഃസ്ഥാപനവും ഇന്ത്യയുടെ നാശവും ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നതെന്ന് ഇയാൾ പല തവണ പൊതുവേദിയിൽ പ്രസംഗിച്ചിട്ടുണ്ട്. ഒസാമ ബിൻ ലാദനുമായി അടുത്ത പങ്കാളികളായിരുന്നു ഹാഫീസ്. കാശ്മീരിലെ മുസ്ലീ ജനത കൂടുതലായി താമസിക്കുന്ന ഭാഗങ്ങൾ പാകിസ്താനു വേണ്ടി തിരിച്ചുപിടിക്കുന്നതാണ് ഹാഫീസ് സയീദ് മുന്നോട്ടുവച്ച ലഷ്‌കറിന്റെ പ്രത്യയശാസ്ത്രം.

ആഗോള ഭീകരൻ ഹാഫീസ് സയീദിന്റെ മക്കളിൽ ഒരാളായ കമാലുദ്ദീൻ സയീദിനെ പെഷവാറിൽ വെച്ച് കാറിലെത്തിയ അജ്ഞാതർ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
പാകിസ്താനിലെ പെഷവാറിൽ നിന്ന് ”അജ്ഞാതർ” തട്ടിക്കൊണ്ടുപോയ കമാലുദ്ദീന്റെ മൃതദേഹം ക്രൂരമായി പീഡിപ്പിക്കപ്പെട്ട നിലയിൽ കണ്ടെടുത്തുവെന്നാണ് റിപ്പോർട്ട് .
ശരീരത്തിൽ നിരവധി മുറിവുകളും ഉള്ളതായി പറയപ്പെടുന്നു.കറാച്ചിയിൽ വച്ചാണ് ഹാഫീസ് സയീദിന്റെ കൂട്ടാളി മുഫ്തി ഖൈസർ ഫാറൂഖിനെ അജ്ഞാതർ വെടിവച്ചു കൊന്നത്. ലഷ്‌കർ-ഇ-തൊയ്ബ ആദ്യ അംഗങ്ങളിൽ ഒരാളാണ് മുഫ്തി ഖൈസർ ഫാറൂഖ്.

Tags: LASHKAR E THOIBAHafees Zayed
ShareTweetSendShare

More News from this section

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies