ന്യൂഡൽഹി: മഞ്ഞക്കടലിലെ അന്തർവാഹിനി അപകടത്തിൽ 55 പേർ മരിച്ചതായി യുകെയിലെ രഹസ്യന്വേഷണ ഏജൻസി റിപ്പോർട്ടുകൾ.
അന്തർവാഹിനിയിലെ ഓക്‌സിജൻ സംവിധാനത്തിലുണ്ടായ തകരാറാണ് അപകടത്തിനു കാരണമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ചൈനീസ് ‘093-417’ എന്ന അന്തർവാഹിനിയുടെ ക്യാപ്റ്റൻ കേണൽ സു യങ് പെങിനെയും മറ്റു ഉദ്യോഗസ്ഥരെയും വഹിച്ചു കൊണ്ടാണ് അന്തർവാഹിനി കടലിലേക്കിറങ്ങിയത്.
യുകെയിലെ ഡെയിലി മെയിൽ റിപ്പോർട്ടുകൾ പ്രകാരം ആഗസ്റ്റ് 21-നാണ് അപകടം നടക്കുന്നത്. ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും ചൈന പുറത്തുവിട്ടിരുന്നില്ല. 22 ഓഫീസർമാർ, 7 കേഡറ്റുകൾ, 17 നാവികർ, 9 മറ്റു ഓഫീസർമാർ തുടങ്ങി 55 പേരാണ് അന്തർവാഹിനിയിലുണ്ടായിരുന്നത്. മറ്റു രാജ്യങ്ങളിലെ അന്തർവാഹിനികളെ തകർക്കാൻ ചൈന നിർമ്മിച്ച ആങ്കറിൽ ഇടിച്ചാണ് ഓക്‌സിജൻ സംവിധാനത്തിന് തകരാറുകൾ സംഭവിച്ചെതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. അതേസമയം റിപ്പോർട്ടുകളിലുള്ളതെല്ലാം ഊഹാപോഹങ്ങളാണെന്നായിരുന്നു ചൈനയുടെ വാദം.