ബെൽജിയം: ബ്രസൽസ്സിൽ നടക്കുന്ന മൂന്നാമത് മാരിടൈം സെക്യൂരിറ്റി ഡയലോഗിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും ചർച്ച നടത്തി. സമഗ്രമായ വളർച്ചയ്‌ക്കും ആഗോളക്ഷേമത്തിനും അനുകൂലമായ സമുദ്രാന്തരീക്ഷം എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ -യൂറോപ്യൻ യൂണിയൻ കൂടിക്കാഴ്ച നടന്നത്.
സമുദ്രമേഖലയിൽ നടന്ന് കൊണ്ടിരിക്കുന്ന സഹകരണ സംരംഭങ്ങളും സമുദ്ര സുരക്ഷയ്‌ക്കായി അന്താരാഷ്‌ട്ര പ്രദേശിക പ്രവർത്തനങ്ങളുടെ ഏകോപനം എന്നിവയും യോഗത്തിൽ ചർച്ച ചെയ്തു.
ഇരു പ്രദേശങ്ങളിലെയും നിയമ വിരുദ്ധ സമുദ്രപ്രവർത്തനം( ഐഎംഎ), സമുദ്ര നിയമ നിർവ്വഹണം, സമുദ്രമേഖലയെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക എന്നീ കാര്യങ്ങളെ കുറിച്ചും യോഗത്തിൽ വിശദമായ പഠനം നടത്തി.
കൂടാതെ സൈബർ സ്‌പേസിന്റെ ശേഷി വർധിപ്പിക്കുക, ഇൻഫോർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തുടങ്ങിയവയക്കും മാരിടൈം സെക്യൂരിറ്റി ഡയലോഗ് പ്രധാന്യം നൽകും.
നിരായുധീകരണവും അന്താരാഷ്‌ട്ര സുരക്ഷാ മന്ത്രാലയം ജോയിൻ സെക്രട്ടറി മുവാൻ പോയ് സയാവിയും കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമാണ് ബ്രസൽസ്സിൽ ഇന്ത്യൻ പ്രതിനിധിസംഘത്തെ നയിച്ചത്. സെക്യൂരിറ്റി ആൻഡ് ഡിഫൻസ് പോളിസി, യൂറോപ്യൻ എക്‌സ്റ്റേണൽ ആക്ഷൻ സർവീസ് ഡയറക്ടറായ ജോനെക്കെ ബാൽഫർട്ട് ആയിരുന്നു യൂറോപ്യൻ യൂണിയൻ പ്രതിനിധിസംഘത്തെ നയിച്ചത്.