എറണാകുളം: എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഊട്ടുപുരയിൽ മദ്യപാനം നടത്തിയ സംഭവത്തിൽ ജീവനക്കാർക്കെതിരെ സ്വീകരിച്ച നടപടികൾ അറിയിക്കാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
ഇത് സംബന്ധിച്ച ഫയലുകൾ ഹാജരാക്കാൻ കൊച്ചിൻ ദേവസ്വം ബോർഡിന് കോടതി നിർദ്ദേശം നൽകി.
ക്ഷേത്ര ക്ഷേമ സമിതി ഇപ്പോഴും പണപ്പിരിവ് നടത്തുന്നുണ്ടോയെന്ന ചോദ്യവും ഹൈക്കോടതി ഉന്നയിച്ചു. വിഷയം ദേവസ്വം ബഞ്ച് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
നേരത്തെ വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.മദ്യപിച്ച് എത്തുന്ന ജീവനക്കാർക്ക് മുന്നറിയിപ്പും മറ്റു നൽകി തിരികെ സർവീസിലെടുക്കുന്നതിന് പകരം കർശനമായ നടപടി സ്വീകരിക്കണമെന്ന് കോടതി അന്ന് വ്യക്തമാക്കിയിരുന്നു.