കോഴിക്കോട്: സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട വ്യവയായിയെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരായാക്കി വനിതകൾ. ക്രിപ്‌റ്റോ കറൻസി ഇടപാടിലൂടെ ലാഭ വാഗ്ദാനം നൽകി 3 കോടിയോളം രൂപയാണ് രൂപയാണ് സംഘം തട്ടിയെടുത്തത്്. ജൂലായ് 5 നും ഓഗസ്റ്റ് 16 നും ഇടയിൽ രണ്ടുമായത്തിനിടയിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. 30 തവണയായി 3 കോടിയോളം രൂപയാണ് വ്യവസായി നിന്നും നഷ്ടമായത്.
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട വനിതകൾ അയച്ച് കൊടുത്ത ലിങ്ക് വഴി വ്യവസായി മറ്റൊരു സമൂഹമാദ്ധ്യമ ഗ്രൂപ്പിലേക്ക് കയറുകയായിരുന്നു. മൂവായിരത്തോളം അംഗങ്ങൾ ഉൾപ്പെട്ട ഗ്രൂപ്പിൽ യാതൊരുവിധ സംശയവും അദ്ദേഹത്തിന് തോന്നിയില്ല. കമ്പനിയുടെ മനേജിംഗ് ഡയറക്ടർ ഉൾപ്പെടെയുള്ളവരെ വനിതകൾ അദ്ദേഹത്തിന് പരിചയപ്പെടുത്തുകയും ചെയ്തു.
കൂടാതെ യൂസർ ഐ ഡിയും പാസ്‌വേർഡും നൽകി ഒൺലൈൻ വെബ് സൈറ്റിൽ ലോഗിൻ ചെയ്യിപ്പിച്ചു. നൽകുന്ന നിക്ഷേപത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും വൈബ് സൈറ്റിൽ ലഭ്യമായിരുന്നു.
അതുകൊണ്ട് തന്നെ വ്യവയായി മൂന്ന് കോടി രൂപയുടെ അടുത്ത് നിക്ഷേപം നടത്തി. എന്നാൽ പിന്നീട് പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ 80 ലക്ഷത്തിനടുത്ത് നികുതി അടക്കണമെന്ന് കണ്ടപ്പോൾ സംശയം തോന്നി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു. അപ്പോഴേക്കും നിക്ഷേപിച്ച തുക മുഴുവനും നഷ്ടമായി.
ഇത്തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകൾ ധാരാളമായി രജിസ്റ്റർ ചെയ്യുന്നുണ്ടെങ്കിലും ഇത്രയും വലിയ തുകയുടെ തട്ടിപ്പ് ജില്ലയിൽ ആദ്യമായാണ് എന്ന് സൈബർ പോലീസ് പറഞ്ഞു.