ന്യൂഡൽഹി: സ്‌ക്വാഡില്‍ ഉള്‍പ്പെടാതെ പുറത്തായ മലയാളി താരം സഞ്ജു സാംസണെ ലോകകപ്പില്‍ ടീമിലേക്ക് വീണ്ടും പരിഗണിക്കുന്നതായി സൂചന. സൂപ്പര്‍ ഓപ്പണല്‍ ശുഭ്മാന്‍ ഗില്‍ ഡെങ്കി പനിയെ തുടര്‍ന്ന് ആശുപത്രിയിലായതാണ് പകരക്കാരനെ പരിഗണിക്കാന്‍ മാനേജ്‌മെന്റിനെ നിര്‍ബന്ധിതരാക്കിയത്. 2023ല്‍ ഏകദിനത്തിലെ ടോപ് സ്‌കോററാണ് ഗില്‍. അഞ്ചു വീതം സെഞ്ച്വറികളും അര്‍ദ്ധ സെഞ്ച്വറികളുമടക്കം 1230 റണ്‍സാണ് ഈ വര്‍ഷം ഗില്ലിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ഉഗ്രന്‍ ഫോമിലുള്ള ഗില്ലിന്റെ അഭാവം ഇന്ത്യക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഗില്ലിന് പകരം ടീമിലെത്തിയ ഇഷാനാകട്ടെ ആദ്യ മത്സരത്തില്‍ അമ്പേ പരാജയപ്പെട്ടിരുന്നു. സഞ്ജുവിനെ പരിഗണിക്കുന്ന കാര്യം ക്രിക്ബസ് അടക്കമുള്ള പ്രമുഖ സ്‌പോര്‍ട്‌സ് മാദ്ധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഡെങ്കിപ്പനി ബാധിച്ച് ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ കഴിയുന്ന ഗില്ലിന്റെ ആരോഗ്യ നിലയില്‍ വലിയ മാറ്റമില്ലെന്നാണ് സൂചന. പ്ലേറ്റ്‌ലെറ്റ് കൗണ്ടുകള്‍ കുറഞ്ഞതിനാല്‍ താരത്തിനെ കടുത്ത ശരീര വേദനയും അലട്ടുന്നുണ്ട്. ഇതിനിടെ താരം അഫ്ഗാനെതിരെയുള്ള രണ്ടാം മത്സരത്തിലും കളിക്കില്ലെന്ന് ബിസിസിഐ വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച് ചിരവൈരികള്‍ക്കെതിരെയുള്ള മത്സരവും ഗില്ലിന് നഷ്ടമാകാന്‍ സാദ്ധ്യതയേറെയാണ്.
ഡെങ്കി രോഗികള്‍ പൂര്‍ണ ആരോഗ്യം കൈവരിക്കാന്‍ ഏഴു മുതല്‍ 10 ദിവസം വരെയെടുത്തേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. 19ന് എം.സി.എ സ്‌റ്റേഡിയത്തില്‍ ബംഗ്ലാദേശിനെതിരെ നടക്കുന്ന മത്സരത്തില്‍ ഗില്ലിനെ കളിപ്പിക്കാനാകുമോ എന്നാണ് ചിന്ത.
സഞ്ജു സെലക്ഷനില്‍ ലഭ്യമാണെങ്കിലും, ശുഭ്മാന്‍ ഗില്ലിന്റെ ഫിറ്റ്നസിനായി കാത്തിരിക്കണോ എന്ന ആശയക്കഴുപ്പത്തിലാണ് ബിസിസിഐ.അതേസമയം ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്ക് ഡല്‍ഹിയില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്.
ലോകകപ്പ് ടീമില്‍ ഇടംപിടിക്കാതിരുന്ന സഞ്ജു സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് തയ്യാറെടുക്കുന്ന കേരള ടീമിനൊപ്പം ചേര്‍ന്നിരുന്നു. സെലക്ടര്‍മാരുടെയും നായകന്റെയും തീരുമാനമാകും ലോകകപ്പ് സ്‌ക്വാഡിലേക്ക് പകരക്കാരനെ ഉള്‍പ്പെടുത്തണോ വേണ്ടോയോ എന്നുള്ളത്.
Breaking 🚨
Team India arrival in Delhi.@ThumsUpOfficial @CricSubhayan #TeamIndia #icccricketworldcup2023 pic.twitter.com/joMe1U8lcG
— RevSportz (@RevSportz) October 9, 2023
“>