പത്തനംതിട്ട: കിഫ്ബി നിയമനകോഴ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത്. പത്തനംതിട്ട വലിയകുളം സ്വദേശിനിയിൽ നിന്നും 10 ലക്ഷം രൂപ തട്ടിയെടുത്തതിന് പിന്നിൽ വൻ ആസൂത്രണമാണ് അഖിൽ സജീവും കൂട്ടരും നടത്തിയതെന്ന് എഫ്‌ഐആറിൽ പറയുന്നു.
പരാതിക്കാരിയെ വിശ്വസിപ്പിക്കുന്നതിനായി കിഫ്ബിയുടെ പേരിൽ വ്യാജ നിയമന ഉത്തരവ് ഉണ്ടാക്കിയതായും പത്തനംതിട്ട സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് പണം കൈപ്പറ്റിയതായും എഫ്‌ഐആറിലുണ്ട്.
അഖിൽ സജീവ് പറഞ്ഞതനുസരിച്ച് കിഎഫ്ബിയുടെ തിരുവനന്തപുരം ഓഫീസിലെത്തിയ പരാതിക്കാരിയെ കൊണ്ട് ഓഫീസിലെ ചിലരുടെ സഹായത്തോടെ രേഖകളിൽ ഒപ്പിടുവിച്ചു. അക്കൗണ്ടന്റായി ജോലി ശരിയായെന്നും പരാതിക്കാരിയെ വിശ്വസിപ്പിക്കുകയായിരുന്നു. പത്തനംതിട്ട വലിയകുളം സ്വദേശിനിയുടെ പരാതിയിൽ ഇന്നലെ രാത്രിയാണ് റാന്നി പോലീസ് കേസടുത്തത്.