ഹൈദരാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ പാകിസ്താന് എതിരായ മിന്നും പ്രകടനത്തിന് പിന്നാലെ ശ്രീലങ്കൻ താരം കുശാൽ മെൻഡിസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാമനായി ക്രീസിലെത്തി 77 പന്തിൽ 122 റൺസ് എടുത്ത താരം ഇന്നിംഗ്സിന് ശേഷം ഡ്രസിംഗ് റൂമിലേക്ക് വരുമ്പോൾ വയ്യാതെ ആകുകയായിരുന്നു. തുടർന്നാണ് താരത്തെ വിദഗ്ധ പരിശോധനയ്‌ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് എക്‌സിലൂടെ അറിയിച്ചത്. കുശാൽ മെൻഡിസിന് പകരം വിക്കറ്റ് കീപ്പറുടെ ചുമതല സദീര സമരവിക്രമയാണ് നിർവഹിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 344 റൺസെടുത്തിരുന്നു. 122 റൺസെടുത്ത കുശാൽ മെൻഡിസായിരുന്നു ടോപ് സ്‌കോറർ. പാകിസ്താൻ പേസർ ഹസൻ അലിയാണ് താരത്തെ പുറത്താക്കിയത്.