ഗോള്‍വല കാത്ത 'ഇരുമ്പുമനുഷ്യന്‍'; 15 അത്ഭുത സേവുകള്‍, ഒരു ഗോള്‍ പോലും വഴങ്ങിയില്ല; ലോകകപ്പില്‍ ചരിത്രമെഴുതി 37കാരന്‍ എലോയ് റൂം
Sunday, June 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഗോള്‍വല കാത്ത ‘ഇരുമ്പുമനുഷ്യന്‍’; 15 അത്ഭുത സേവുകള്‍, ഒരു ഗോള്‍ പോലും വഴങ്ങിയില്ല; ലോകകപ്പില്‍ ചരിത്രമെഴുതി 37കാരന്‍ എലോയ് റൂം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2026, 11:11 am IST
FacebookTwitterWhatsAppTelegram

കാന്‍സസ് സിറ്റി: ഫുട്‌ബോള്‍ ലോകകപ്പില്‍ താരനിരകളുടെയും വമ്പന്‍ ടീമുകളുടെയും പോരാട്ടങ്ങള്‍ക്കിടയില്‍ എല്ലാ ശ്രദ്ധയും കവര്‍ന്നത് കുറസാവോയുടെ പരിചയസമ്പന്നനായ ഗോള്‍കീപ്പര്‍ എലോയ് റൂം. ഇക്വഡോറിനെതിരായ ഗ്രൂപ്പ് മത്സരത്തില്‍ 15 നിര്‍ണായക സേവുകള്‍ നടത്തി ഗോള്‍വല അക്ഷരാര്‍ഥത്തില്‍ പൂട്ടിയിട്ട 37-കാരന്‍, ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍കീപ്പിംഗ് പ്രകടനങ്ങളിലൊന്നുമായി റെക്കോര്‍ഡ് പുസ്തകത്തില്‍ ഇടംപിടിച്ചു.

ഗോള്‍രഹിത സമനിലയില്‍ അവസാനിച്ച മത്സരത്തില്‍ ഇക്വഡോര്‍ ആക്രമണങ്ങളുടെ പെരുമഴ പെയ്തിട്ടും റൂമിന്റെ അസാമാന്യ മികവിന് മുന്നില്‍ അവര്‍ക്കൊന്നും ഫലം കണ്ടില്ല. 28 ഷോട്ടുകളും അതില്‍ 15 എണ്ണം ലക്ഷ്യത്തിലേക്കുമെത്തിച്ചെങ്കിലും ഓരോ തവണയും ഗോള്‍വല കാത്തത് റൂമിന്റെ അത്ഭുത പ്രതിരോധങ്ങളായിരുന്നു.

1966 മുതല്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം, അധികസമയം ഇല്ലാത്ത ലോകകപ്പ് മത്സരത്തില്‍ ഒരു ഗോള്‍കീപ്പര്‍ നടത്തിയ ഏറ്റവും കൂടുതല്‍ സേവുകളെന്ന നേട്ടം ഇതോടെ എലോയ് റൂമിന്റെ പേരിലായി. 2014 ലോകകപ്പില്‍ അമേരിക്കന്‍ ഗോള്‍കീപ്പര്‍ ടിം ഹോവാര്‍ഡ് കുറിച്ച ചരിത്രനേട്ടത്തിന് ശേഷമുള്ള ഏറ്റവും ശ്രദ്ധേയമായ പ്രകടനമായും ഇത് വിലയിരുത്തപ്പെടുന്നു.

ലോകകപ്പില്‍ ആദ്യമായി കളിക്കുന്നതും ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ടൂര്‍ണമെന്റിന് യോഗ്യത നേടിയ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നുമായ കുറസാവോയ്‌ക്ക് ഈ സമനില ചരിത്രപരമായ ആദ്യ ലോകകപ്പ് പോയിന്റും സമ്മാനിച്ചു. ഉദ്ഘാടന മത്സരത്തില്‍ ജര്‍മ്മനിയോട് 7-1ന് തോറ്റ ടീമിന് ഈ ഫലം ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള വലിയ കരുത്തായി.

കാന്‍സസ് സിറ്റിയിലെ ആരോഹെഡ് സ്റ്റേഡിയത്തില്‍ ഇക്വഡോര്‍ ആരാധകര്‍ നിറഞ്ഞുനിന്നപ്പോഴും കുറസാവോയ്‌ക്ക് പിന്തുണയുമായി നെതര്‍ലന്‍ഡ്സ് രാജാവ് വില്യം-അലക്‌സാണ്ടറും രാജ്ഞി മാക്സിമയും സന്നിഹിതരായിരുന്നു. ഡച്ച് പരിശീലകന്‍ ഡിക്ക് അഡ്വക്കാറ്റിന്റെ കീഴില്‍ ഇറങ്ങിയ ടീമിലെ ഭൂരിഭാഗം താരങ്ങളും നെതര്‍ലന്‍ഡ്സില്‍ ജനിച്ചവരാണ്.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ മുന്‍നിര താരം എന്നര്‍ വലന്‍സിയയുടെ അപകടകരമായ ശ്രമം കോര്‍ണറിലേക്ക് തട്ടിയകറ്റിയാണ് റൂം തന്റെ വിസ്മയപ്രകടനത്തിന് തുടക്കമിട്ടത്. ആദ്യ പകുതിയില്‍ 65 ശതമാനം പന്തടക്കം സ്വന്തമാക്കിയ ഇക്വഡോറിന്റെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കും രണ്ടാം പകുതിയിലെ ഗൊന്‍സാലോ പ്ലാറ്റയുടെ ഹെഡര്‍ ഉള്‍പ്പെടെയുള്ള മികച്ച അവസരങ്ങള്‍ക്കും മുന്നില്‍ അദ്ദേഹം മനുഷ്യഭിത്തിയായി മാറി.

ഈ സമനിലയോടെ കുറസാവോയുടെ നോക്കൗട്ട് പ്രതീക്ഷകള്‍ സജീവമായി തുടരുകയാണ്. അതേസമയം, എലോയ് റൂം നടത്തിയ 15 സേവുകള്‍ ലോകകപ്പിലെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനങ്ങളിലൊന്നായി ഇതിനകം ആരാധകരും ഫുട്‌ബോള്‍ വിദഗ്ധരും വിശേഷിപ്പിക്കുന്നു. ഒരു ഗോള്‍ പോലും വഴങ്ങാതെ ടീമിന് ചരിത്രത്തിലെ വിലപ്പെട്ട പോയിന്റ് സമ്മാനിച്ച റൂം, ഈ ലോകകപ്പിലെ ഏറ്റവും വലിയ നായകന്മാരില്‍ ഒരാളായി മാറിക്കഴിഞ്ഞു.

Tags: fifa world cupEloy Roomhistoric World Cup pointagainst Ecuadormakes history with 15 saves
ShareTweetSendShare

More News from this section

‘ഓള്‍’യില്‍ നിന്ന് ‘ഭാരത്’വരെ; പേര് മാറ്റത്തിന് ഫുട്‌ബോള്‍ ഫെഡറേഷന്റെ നീക്കം, ഇനി ‘ഫുട്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഭാരത്’

ഫിഫ ലോകകപ്പില്‍ വനിതാ ചരിത്രം; ചെക്കിയദക്ഷിണാഫ്രിക്ക മത്സരത്തിന് മുഴുവന്‍ ഓണ്‍-ഫീല്‍ഡ് ചുമതലയും മൂന്ന് വനിതാ റഫറിമാര്‍ക്ക്

നെയ്മാര്‍ പുറത്തിരുന്നിട്ടും ‘സാംബ’ തീ പാറി! കൂന്യയുടെ ഇരട്ടപ്രഹരത്തില്‍ ഹെയ്റ്റിയെ തകര്‍ത്ത് ബ്രസീലിന്റെ ആദ്യ ജയം

ലോകകപ്പിനിടെ ഹക്കീമിക്ക് നിയമക്കുരുക്ക്; അപ്പീല്‍ തള്ളി ഫ്രഞ്ച് കോടതി, വിചാരണഘട്ടത്തിലേക്ക് കടക്കാമെന്ന് കോടതി

ലോകകപ്പിന് പിന്നാലെ പുതിയ വിവാദം; അമേരിക്ക യാത്രാനുമതി നിഷേധിച്ചെന്ന് ആരോപണം, ഫിഫയെ സമീപിച്ച് ഇറാന്‍

ജയം മാത്രമാണ് ലക്ഷ്യം; നെയ്മറില്ലാതെ ഹെയ്തിക്കെതിരെ ജീവന്‍മരണ പോരിനിറങ്ങി ബ്രസീല്‍; മത്സരം നാളെ രാവിലെ ആറിന്

Latest News

പി. നാരായണക്കുറുപ്പിന്റെ നിര്യാണത്തിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അനുശോചിച്ചു

ഇന്ദിര ജനാധിപത്യത്തിന്റെ കശാപ്പുകാരി; അടിയന്തരാവസ്ഥ @51: ജൂണ്‍ 25ന് സമ്മേളനം, മുഖ്യപ്രഭാഷകനായി കുമ്മനം രാജശേഖരന്‍

പി.നാരായണക്കുറുപ്പ് ദേശീയതയ്‌ക്കൊപ്പം നിലയുറപ്പിച്ച കവി: ആര്‍ എസ് എസ്‌

ഇന്ത്യയുടെ സമുദ്രസുരക്ഷയ്‌ക്ക് കൂടുതല്‍ കരുത്തേകാന്‍ മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകള്‍; കമ്മീഷന്‍ ചെയ്ത് പ്രധാനമന്ത്രി

പകര്‍ച്ചപ്പനി പിടിമുറുക്കുന്നു; 20 ദിവസത്തിനിടെ 67 മരണം, ഡെങ്കിപ്പനി പ്രതിരോധത്തിന് സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ

‘സ്മാര്‍ട്ട് ശബരിമല’യിലേക്ക് ചുവടുവെപ്പ്; എഐയും ഡ്രോണുകളും മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയും തീര്‍ഥാടകര്‍ക്കായി, വന്‍ പദ്ധതിയുമായി ദേവസ്വം ബോര്‍ഡ്

നീറ്റ് പരീക്ഷയ്‌ക്ക് രാജ്യം സജ്ജം; 5,440 കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ, എഐ നിരീക്ഷണവും ശക്തം

‘യോഗ ഒരു ദിവസത്തേക്കല്ല, ജീവിതകാലം മുഴുവന്‍ പിന്തുടരേണ്ട ശീലം; ലോകത്തെ ഒന്നിപ്പിക്കുന്ന ശക്തിയെന്ന് പ്രധാനമന്ത്രി മോദി’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies